ന്യൂഡൽഹി: രാമജന്മ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയിൽ ഇന്ന് മുതൽ വാദം തുടങ്ങും. അയോധ്യയിലെ തർക്ക ഭൂമി മൂന്നായിട്ട് വിഭജിച്ച് നൽകണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് ഇന്ന് മുതൽ വാദം തുടങ്ങുന്നത്. ഇന്നുച്ചക്ക് രണ്ടു മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.അദ്ബുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുൻപാകെ വാദം ആരംഭിക്കും.
ഹിന്ദു മഹാസഭക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും 2.77 ഏക്കർ തർക്ക ഭൂമി വിഭജിച്ച് നൽകണമെന്നാണ് 2010 ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്‍ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവർ കോടതിയിലെത്തും.
ഹിന്ദു മഹാസഭക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും 2.77 ഏക്കർ തർക്ക ഭൂമി വിഭജിച്ച് നൽകണമെന്നാണ് 2010 ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്‍ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവർ കോടതിയിലെത്തും.