ബെംഗലൂരു: കർണാടകയിൽ ഇത്തവണ ബിജെപി അധികാരത്തിൽ വരുമെന്നും ഈ മാസം 17 ന് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ആവർത്തിച്ച് ബി.എസ്. യെഡ്യൂരപ്പ. ഈ മാസം 15 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഫലം ആർക്ക് അനുകൂലമാകുമെന്ന് അറിയുന്നതിന് മുൻപ് തന്നെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി ആവർത്തിക്കുകയാണ് യെഡ്യൂരപ്പ.
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാലുടൻ താൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും യെഡ്യൂരപ്പ കൂട്ടിച്ചേർത്തു. 140 മുതൽ 150 വരെ സീറ്റുകൾ ബിജെപി നേടും. 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ശിക്കിരിപുരിയിൽ വിജയിക്കും. സംസ്ഥാനത്തുടനീളം മൂന്ന് തവണ പ്രചാരണത്തിനായി താൻ പോയിരുന്നു. ഇവയാണ് യെഡ്യൂരപ്പ നിരത്തുന്ന വാദങ്ങൾ.
ഇന്ന് വൈകിട്ടോടെ വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശ്രദ്ധിക്കണമെന്നും യെഡ്യൂരപ്പ പറയുന്നു. എന്നാൽ, മുൻപ് ചില സർവേകൾ കൽപിച്ച മുൻതൂക്കം വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 2008ൽ കർണാടക മുഖ്യമന്ത്രിയായിരുന്ന യെഡ്യൂരപ്പ ഖനി അഴിമതി ആരോപണത്തെ തുടർന്ന് 2011 ൽ സ്ഥാനം ഒഴിയുകയായിരുന്നു.പിന്നീട് 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ യെഡ്യൂരപ്പ പരാജയപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാലുടൻ താൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും യെഡ്യൂരപ്പ കൂട്ടിച്ചേർത്തു. 140 മുതൽ 150 വരെ സീറ്റുകൾ ബിജെപി നേടും. 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ശിക്കിരിപുരിയിൽ വിജയിക്കും. സംസ്ഥാനത്തുടനീളം മൂന്ന് തവണ പ്രചാരണത്തിനായി താൻ പോയിരുന്നു. ഇവയാണ് യെഡ്യൂരപ്പ നിരത്തുന്ന വാദങ്ങൾ.
ഇന്ന് വൈകിട്ടോടെ വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശ്രദ്ധിക്കണമെന്നും യെഡ്യൂരപ്പ പറയുന്നു. എന്നാൽ, മുൻപ് ചില സർവേകൾ കൽപിച്ച മുൻതൂക്കം വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 2008ൽ കർണാടക മുഖ്യമന്ത്രിയായിരുന്ന യെഡ്യൂരപ്പ ഖനി അഴിമതി ആരോപണത്തെ തുടർന്ന് 2011 ൽ സ്ഥാനം ഒഴിയുകയായിരുന്നു.പിന്നീട് 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ യെഡ്യൂരപ്പ പരാജയപ്പെടുകയും ചെയ്തു.