ആപ്പ്ജില്ല

ബാബാ ആംതെയുടെ ചെറുമകൾ ഡോ. ശീതൾ ആംതെ മരിച്ചനിലയിൽ

ബാബാ ആംതെയുടെ ചെറുമകളായ ശീതൾ ഇന്ത്യൻ പൊതുജനാരോഗ്യ വിദഗ്ധയാണ്. ഇന്ന് പുലര്‍ച്ചെ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Samayam Malayalam 30 Nov 2020, 7:12 pm
ചന്ദ്രാപുർ: ബാബാ ആംതെയുടെ ചെറുമകളും പ്രമുഖ സാമൂഹിക പ്രവർത്തകയുമായ ഡോ. ശീതൾ ആംതെ മരിച്ചനിലയിൽ. പ്രശസ്തമായ ആനന്ദവനിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
Samayam Malayalam dr sheetal amte
ശീതൾ ആംതെ. (ഫയൽ ചിത്രം). PHOTO: NBT


ബാബാ ആംതെയുടെ ചെറുമകളായ ശീതൾ പൊതുജനാരോഗ്യ വിദഗ്ധയാണ്. ഭിന്നശേഷി സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഇവർ, സാമൂഹിക സംരംഭക എന്ന നിലയിലും പ്രശസ്തയാണ്. കുഷ്ഠരോഗത്താൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനായി സ്ഥാപിച്ച മഹാരോഗി സേവാ സമിതിയിടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയും ശീതൾ പ്രവർത്തിച്ചിട്ടുണ്ട്.

Also Read : രാജ്യത്ത് കൊവിഡ് ഭീതിയകലുന്നില്ല? പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു

പ്രാഥമിക വിവരം അനുസരിച്ച്, ഇന്ന് രാവിലെയാണ് ശീതൾ ആംതെ ആത്മഹത്യ ചെയ്തത്. വരോറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി പെൻഡാർക്കർ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇവർ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ഡോ. വികാസ് ആംതെയുടെ മകളാണ് ശീതള്‍.



കുഷ്ഠ രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബാബാം ആംതെയാണ് ആനന്ദവൻ സ്ഥാപിച്ചത്. 1949ലാണ് ആംതെ “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചത്. ഇന്ന് ഇത് കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമായാണ് അറിയപ്പെടുന്നത്. 1971ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ബാബാ ആംതെയെ ആദരിച്ചിരുന്നു.

Also Read : രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയിൽ കുറവ്; ആകെ രോഗബാധിതർ 94.31 ലക്ഷം കടന്നു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്