ന്യൂഡൽഹി: രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്ത് ഗോവധവും മയക്കുമരുന്നുകളുടെ ഉപയോഗവും പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ബാബാ രാംദേവ് ആവശ്യപ്പെട്ടു. ഇത് രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കുന്നതായും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി. "നമുക്ക് രാജ്യത്തെ ഗോവധത്തിൽ നിന്നും മറ്റു മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും സ്വതന്ത്രമാക്കേണ്ടതുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കുകയാണ്. മുസ്ലിം രാജ്യങ്ങളിൽ മദ്യഫാക്ടറികളില്ല. മുസ്ലിം രാജ്യങ്ങള്‍ക്ക് പറ്റുമെങ്കിൽ നമുക്ക് എന്തുകൊണ്ടാണിത് പറ്റാത്തത്?" ബാബാ രാംദേവ് ചോദിച്ചു.
ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കയും ബാബാ രാംദേവ് പങ്കുവെച്ചു.വരുന്ന അൻപത് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ജനസംഖ്യ 150 കോടി കടക്കാതെ നോക്കണം. ഇതിനായി ദമ്പതികള്‍ക്ക് ഉണ്ടാകുന്ന മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശങ്ങളും സര്‍ക്കാര്‍ നിഷേധിക്കുകയാണ് വേണ്ടത്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും മൂന്നാമതൊരു കുട്ടിയ്ക്ക് ജന്മം നല്‍കാൻ മടിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.
ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കയും ബാബാ രാംദേവ് പങ്കുവെച്ചു.വരുന്ന അൻപത് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ജനസംഖ്യ 150 കോടി കടക്കാതെ നോക്കണം. ഇതിനായി ദമ്പതികള്‍ക്ക് ഉണ്ടാകുന്ന മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശങ്ങളും സര്‍ക്കാര്‍ നിഷേധിക്കുകയാണ് വേണ്ടത്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും മൂന്നാമതൊരു കുട്ടിയ്ക്ക് ജന്മം നല്‍കാൻ മടിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.