ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസിൽ ഗൂഡാലോചനക്കുറ്റം ആരോപിക്കപ്പെട്ട ബിജെപി നേതാവ് എൽ.കെ.അദ്വാനി വിചാരണ നേരിടണം. സിബിഎെയുടെ അപേക്ഷ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ വിധി. എല്ലാ ദിവസവും വിചാരണ നടത്തണമെന്നാണ് നിർദ്ദേശം.
കേന്ദ്രമന്ത്രി ഉമാ ഭാരതി, മുരളി മനോഹർ ജോഷി എന്നീ നേതാക്കളും വിചാരണ നേരിടേണ്ടി വരും. നിലവിൽ ഗവർണറായ ബിജെപി നേതാവ് കല്യാണ്‍ സിങിനെ തൽക്കാലം വിചാരണ ചെയ്യാനാവില്ല. ഭരണഘടനാപരമായ സ്ഥാനത്ത് ഇരിക്കുന്നതിനാലാണ് ഇത്. ഗൂഡാലോചന കേസും ആക്രമണകേസും ഒരേ കോടതിയിൽ വിചാരണ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
Babri Masjid: Advani has to face trial says SC
കേന്ദ്രമന്ത്രി ഉമാ ഭാരതി, മുരളി മനോഹർ ജോഷി എന്നീ നേതാക്കളും വിചാരണ നേരിടേണ്ടി വരും. നിലവിൽ ഗവർണറായ ബിജെപി നേതാവ് കല്യാണ്‍ സിങിനെ തൽക്കാലം വിചാരണ ചെയ്യാനാവില്ല. ഭരണഘടനാപരമായ സ്ഥാനത്ത് ഇരിക്കുന്നതിനാലാണ് ഇത്. ഗൂഡാലോചന കേസും ആക്രമണകേസും ഒരേ കോടതിയിൽ വിചാരണ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
Babri Masjid: Advani has to face trial says SC