ആപ്പ്ജില്ല

സുനില്‍ ബന്‍സാല്‍: യുപിയിലെ ബിജെപിയുടെ ചാണക്യന്‍

നേതാക്കന്മാര്‍ എതിര്‍ത്തിട്ടും അമിത് ഷാ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത നേതാവ്

TNN 13 Mar 2017, 10:00 am
ന്യൂഡല്‍ഹി: 2014ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ എന്ന പ്രൊഫഷനല്‍ ആയിരുന്നെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി യുപി പിടിക്കാന്‍ ബിജെപിക്ക് തുണയായത് സുനില്‍ ബന്‍സാല്‍ എന്ന സ്വന്തം നേതാവ്. ജയ്‍പൂര്‍ സ്വദേശിയായ ബന്‍സാല്‍ ആയിരുന്നു യമുനാ തടത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധമുറി നിയന്ത്രിച്ചത്.
Samayam Malayalam backroom bjp man sunil bansal whose master strokes led to historic win
സുനില്‍ ബന്‍സാല്‍: യുപിയിലെ ബിജെപിയുടെ ചാണക്യന്‍


കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പുകാലത്ത് യുപിയുടെ ചുമതല ഉണ്ടായിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ബന്‍സാലിന്‍റെ കഴിവ് തിരിച്ചറിഞ്ഞത്. ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രണ്ടാംപകുതിയില്‍ ഷാ ബന്‍സാലിനെ യുപിയിലേക്ക് വിളിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും ബന്‍സാലിനെ യുപിയിലേക്ക് നിയമിക്കാന്‍ ഷായെ പ്രേരിപ്പിച്ചത് അന്ന് ആര്‍ജിച്ച വിശ്വാസമാണ്.

ബന്‍സാലിന്‍റെ നേതൃത്വത്തില്‍ യുപിയില്‍ പാര്‍ട്ടി നടത്തിയ അഴിച്ചുപണിയാണ് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ബുത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ആയിരത്തോളം പേരെ പുതുതായി നിയമിച്ചു. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി 150 പേരെ പ്രത്യേകം നിയമിച്ചു. ഇതില്‍ 95 ശതമാനവും സംസ്ഥാനത്തിനകത്തുള്ള നേതാക്കന്‍മാരായിരുന്നു.

സംസ്ഥാനത്തെ പാര്‍ട്ടി അംഗസംഖ്യ രണ്ട് കോടി കടന്നതിനുശേഷം ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തമാക്കി. സംസ്ഥാനത്തൊട്ടാകെ 1.47 ലക്ഷം ബൂത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. ഇതില്‍ 1.08 ലക്ഷം ബൂത്തുകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റികള്‍ ഉണ്ടായിരുന്നു.

സാധാരണക്കാരുടെ പാര്‍ട്ടി എന്ന ഇമേജ് കെട്ടിപ്പടുക്കാനായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് ബന്‍സാലിന്‍റെ പദ്ധതിയായിരുന്നു. ഇതിനെതിരെ എതിര്‍പ്പുയര്‍ന്നെങ്കിലും 327 സീറ്റുകളില്‍ ജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. 300 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‍തു. തോറ്റ മറ്റ് 300 ഓളം സീറ്റുകളില്‍ 100 താഴെ വോട്ട് മാത്രമായിരുന്നു കുറവ്. ഇങ്ങനെ 1000ത്തോളം പുതിയ പ്രാദേശിക നേതാക്കളെ സൃഷ്ടിച്ചെടുക്കാന്‍ ഈ തന്ത്രം പാര്‍ട്ടിയെ സഹായിച്ചു.

സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍ എന്നിവരെ സംഘടിപ്പിച്ച് പ്രത്യേക പരിപാടികള്‍ നടത്തി. പ്രത്യേക സര്‍വേ നടത്തിയാണ് ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളെപ്പോലും തെരഞ്ഞെടുത്തത്.

Backroom BJP man Sunil Bansal whose master strokes led to historic win

With BJP getting absolute majority, the backroom boy of the UP BJP, Sunil Bansal is at the forefront.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്