ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും അധികം കന്നുകാലി ഇറച്ചി കയറ്റുമതി കയറ്റുമതി ചെയ്തത് നരേന്ദ്ര മോദിയുടെ ഭരണകാലത്താണെന്ന് അഗ്രിക്കൾച്ചറൽ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ റിപ്പോർട്ട്. മോദി ഭരണം ആരംഭിച്ച 2014 മുതലാണ് രാജ്യത്ത് ബീഫ് കയറ്റുമതിയുടെ കാര്യത്തിൽ വളർച്ച ആരംഭിച്ചത്. 2013-14 സാമ്പത്തിക വർഷം 13,65,643 മെട്രിക്ക് ടൺ ബീഫാണ് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തത്. 2014-15ല്‍ 14,75,540 മെട്രിക്ക് ടൺ ബീഫും കയറ്റുമതി ചെയ്തു. പത്ത് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2016-17 വർഷം കയറ്റുമതിയിൽ 1,2 ശതമാനം വർദ്ധനവുണ്ടായി. ലോകത്ത് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്നകാര്യത്തിലും ഇന്ത്യയാണ് മുന്നിൽ.
2017-18ല്‍ 1.3 ശതമാനം വർദ്ധനവുണ്ടായി. ഒരു വർഷം 400 കോടി ഡോളറിന്റെ ബീഫാണ് രാജ്യത്തുനിന്നും വിദേശത്തെത്തുന്നത്. 2018ൽ ബീഫ് കയറ്റുമതിയിൽ ഇടിവുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് കശാപ്പ് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ബീഫ് കൈവശം വെച്ചതിനും കച്ചവടം നടത്തിയതിനും നിരവധിയാളുകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2017-18ല്‍ 1.3 ശതമാനം വർദ്ധനവുണ്ടായി. ഒരു വർഷം 400 കോടി ഡോളറിന്റെ ബീഫാണ് രാജ്യത്തുനിന്നും വിദേശത്തെത്തുന്നത്. 2018ൽ ബീഫ് കയറ്റുമതിയിൽ ഇടിവുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് കശാപ്പ് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ബീഫ് കൈവശം വെച്ചതിനും കച്ചവടം നടത്തിയതിനും നിരവധിയാളുകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.