ആപ്പ്ജില്ല

സ്വവര്‍ഗ്ഗപ്രേമിയാവുന്നത് ഹിന്ദുത്വത്തിന് യോജിച്ചതല്ല: സുബ്രഹ്മണ്യന്‍ സ്വാമി

ഈ അവസ്ഥ 'ഭേദ'മാക്കാനായി മെഡിക്കല്‍ രംഗത്ത് ഗവേഷണങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 10 Jul 2018, 1:56 pm
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ പ്രേമിയാവുക എന്നത് നോര്‍മല്‍ അല്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഈ അവസ്ഥ 'ഭേദ'മാക്കാനായി മെഡിക്കല്‍ രംഗത്ത് ഗവേഷണങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam subramanian-swamy


"സ്വവര്‍ഗ്ഗ പ്രേമം ഒരിക്കലും ഒരു സാധാരണ കാര്യമല്ല, ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതും അല്ല. ഇത് ഭേദമാക്കാനായി മെഡിക്കല്‍ രംഗത്ത് ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു" എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കി കാണിക്കുന്ന ഭരണഘടനാ വകുപ്പ് 377നെതിരെയുള്ള പരാതി പരമോന്നത കോടതി പരിഗണിക്കാനിരിക്കെയാണ് എംപിയുടെ പരാമര്‍ശം. ഭിന്ന ലൈംഗിക വ്യക്തിത്വമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ് പരാതി ക്കാരുടെ ആവശ്യം.

സെക്ഷന്‍ 377 നെതിരെയുള്ള പരാതി ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നതിന് പകരം ഏഴോ ഒന്‍പതോ പേര്‍ അടങ്ങുന്ന ജഡ്ജിമാരുടെ ബെഞ്ച്‌ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും സ്വാമി പ്രതികരിച്ചു.

ഇതിനു മുന്നേയും ഭിന്ന ലൈംഗികതയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചിരുന്നു. ഗേ ആവുന്നത് ജനിതക വൈകല്യം ആണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്