കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റെയിൽവെ സ്റ്റേഷനുള്ളിലെ നടപ്പാലത്തിലുണ്ടായ തിരക്കിൽ പെട്ട് രണ്ട് പേർ മരിച്ചു. സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തിലാണ് അപകടമുണ്ടായത്. വൈകീട്ട് ആറരയോടെയുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനുള്ളിൽ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം അടുത്തടുത്ത പ്ലാറ്റ്ഫോമുകളില്‍ എത്തിയതോടെ ആളുകൾ തിരക്കാൻ തുടങ്ങി. ഇതോടെയാണ് നടപ്പാലത്തിൽ അപകടമുണ്ടായത്.
രണ്ട് ലോക്കൽ ട്രെയിനുകളും നാഗര്‍കോവില്‍ ഷാലിമാര്‍ ട്രെയിനുമാണ് ഒരേ സമയം എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ അധികൃതരുടെ പിടിപ്പുകേടാണ് അപകടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
റെയിൽവേ സ്റ്റേഷനുള്ളിൽ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം അടുത്തടുത്ത പ്ലാറ്റ്ഫോമുകളില്‍ എത്തിയതോടെ ആളുകൾ തിരക്കാൻ തുടങ്ങി. ഇതോടെയാണ് നടപ്പാലത്തിൽ അപകടമുണ്ടായത്.
രണ്ട് ലോക്കൽ ട്രെയിനുകളും നാഗര്‍കോവില്‍ ഷാലിമാര്‍ ട്രെയിനുമാണ് ഒരേ സമയം എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ അധികൃതരുടെ പിടിപ്പുകേടാണ് അപകടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.