ആപ്പ്ജില്ല

ബംഗാളിൽ ഇടതുമായി 'കൈ' കോർക്കാം; കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധിയുടെ ചർച്ച

2021ലെ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സഖ്യത്തെക്കുറിച്ചും സീറ്റ് വിഭജനത്തെക്കുറിച്ചും സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Samayam Malayalam 28 Nov 2020, 3:23 pm
കൊല്‍ക്കത്ത: അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി വെർച്വൽ യോഗം നടത്തി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Samayam Malayalam rahul-gandhi
രാഹുൽ ഗാന്ധി. PHOTO: NBT


ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആരാഞ്ഞതായി കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു. യോഗത്തിൽ ഇടത് പാര്‍ട്ടികളുമായുള്ള സഖ്യത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും അനുകൂലിച്ചു. എന്നാല്‍ സീറ്റ് ഷെയറിങ്ങുമായി ബന്ധപ്പെട്ട് ചില മുതിര്‍ന്ന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്.

Also Read : കൊവിഡും രാഷ്ട്രീയ ഭീഷണികളും മറികടന്ന് ഒരു വര്‍ഷം പിന്നിട്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍

ഇക്കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കേറ്റ തിരിച്ചടിയേക്കുറിച്ചും ചില നേതാക്കൾ യോഗത്തിൽ സംസാരിച്ചു. എഴുപത് സീറ്റുകളിൽ മത്സരിച്ച പാർട്ടിയ്ക്ക് 19 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എന്നകാര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

ഇടത്- കോൺഗ്രസ് സഖ്യത്തെ സംസ്ഥാന കോൺഗ്രസ് ഘടകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും എന്നാൽ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നേതൃത്വം രാഹുൽ ഗാന്ധിയെ അറിയിച്ചു. തൃണമുൽ കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ കഴിയുന്ന മികച്ച സഖ്യമാണ് ഇടതുപാർട്ടികളും കോൺഗ്രസും ചേർന്നതെന്നും നേതാക്കൾ പറയുന്നു.

Also Read: 'അധികം എഴുതാൻ വയ്യ, ഇന്നീ വാക്കുകൾ കുറിക്കാതെയും വയ്യ'; ആശുപത്രിക്കിടക്കയിൽ നിന്ന് കർഷക സമരത്തേക്കുറിച്ച് എംബി രാജേഷ്

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും ഈ സീറ്റുകള്‍ കുറയാന്‍ പാടില്ലെന്ന നിലപാടിലാണ് ചില നേതാക്കളുള്ളത്. അതേസമയം പാര്‍ട്ടിക്ക് ഉറച്ച സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മറ്റുനേതാക്കൾ അഭിപ്രായപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്