ബെംഗലൂരു: കര്‍ണാടകയിലെ ബെംഗലൂരു സെൻട്രെൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന നടൻ പ്രകാശ് രാജിന് വിസിൽ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. അഴിമതിക്കാരായ നേതാക്കൾക്കെതിരെ ജനങ്ങള്‍ വിസിൽ ഊതണമെന്നു അദ്ദേഹം ചിഹ്നം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു.
ബെംഗലൂരു സെൻട്രെൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ബിജെപിയുടെ സിറ്റിങ് എം പി പി സി മോഹനനും കോൺഗ്രസിൻ്റെ റിസ്വാൻ ആര്ഷാദുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍.
മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രകാശ് രാജ് സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ട് രംഗത്തുവരുന്നത്. വലതു പക്ഷ രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് നിരവധി പരിപാടികളിൽ രാജ് പങ്കെടുത്തിരുന്നു. പ്രകാശ് രാജിൻ്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാലസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തുവന്നിരുന്നു.
ബെംഗലൂരു സെൻട്രെൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ബിജെപിയുടെ സിറ്റിങ് എം പി പി സി മോഹനനും കോൺഗ്രസിൻ്റെ റിസ്വാൻ ആര്ഷാദുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍.
മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രകാശ് രാജ് സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ട് രംഗത്തുവരുന്നത്. വലതു പക്ഷ രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് നിരവധി പരിപാടികളിൽ രാജ് പങ്കെടുത്തിരുന്നു. പ്രകാശ് രാജിൻ്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാലസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തുവന്നിരുന്നു.