ബെംഗളുരു: ഒരു വർഷം മുമ്പ് ബെലന്തൂർ തടാകത്തിലുണ്ടായ അസ്വഭാവിക തീപിടുത്തത്തിനു ശേഷം ബെംഗളുരുവിലെത്തന്നെ വലിയ തടാകമായ വരന്തൂർ തടാകത്തിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്.
സ്ഥലത്തെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ഉപകരണം തങ്ങളുടെ പക്കലില്ലെന്നാണ് വ്യക്തമാക്കിയത്. തടാകത്തിന്റെ നടുവിലുള്ള ചതുപ്പിലാണ് തീപിടുത്തം ഉണ്ടായത്.
പുല്ലുചെത്താനായി തടാകത്തിനു നടുവിലുള്ള ചതുപ്പിലേക്ക് പോയ ആരെങ്കിലും ബീഡി കെടുത്താതെ ഇട്ടതാകാം തീപിടുത്തത്തിനു കാരണമെന്ന് പ്രദേശവാസി പറഞ്ഞു. തീപിടുത്തമുണ്ടായി നാല് മണിക്കൂറിന് ശേഷമാണ് തീ സ്വയം അണയുകയായിരുന്നു.