ന്യൂഡൽഹി: രണ്ട് ഇൻഡിഗോ വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിമുട്ടലിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബെംഗളുരു വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിനു പിന്നാലെ ജനുവരി ഒൻപതിനായിരുന്നു സംഭവമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായിട്ടും ലോഗ് ബുക്കിൽ റെക്കോർഡ് ചെയ്തിട്ടില്ല. കൂടാതെ ഇക്കാര്യം എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജനുവരി ഒൻപതിന് രാവിലെ അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇരു വിമാനവും പറന്നുയർന്നത്. പറന്നുയർന്നതിനു പിന്നാലെ രണ്ട് വിമാനങ്ങളും നേർക്കുനേർ വരികയായിരുന്നു. റഡാർ കൺട്രോളർ ഇക്കാര്യം അറിയിക്കുകയും ആകാശ ദുരന്തം ഒഴിവാകുകയുമായിരുന്നു.
സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുമായും ഇൻഡിഗോയുമായും പിടിഐ ബന്ധപ്പെട്ടപ്പോൾ അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.
ഇൻഡിഗോയുടെ ബെംഗളുരു-കൊൽക്കത്ത വിമാനവും ബെംഗളുരു-ഭുവനേശ്വർ വിമാനവുമാണ് കൂട്ടിയിടിയിൽ നിന്നും രക്ഷപെട്ടത്. വിമാനങ്ങൾ നിശ്ചിത അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഡിജിസിഎ അധികൃതർ പറയുന്നത്.
ജനുവരി ഒൻപതിന് രാവിലെ അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇരു വിമാനവും പറന്നുയർന്നത്. പറന്നുയർന്നതിനു പിന്നാലെ രണ്ട് വിമാനങ്ങളും നേർക്കുനേർ വരികയായിരുന്നു. റഡാർ കൺട്രോളർ ഇക്കാര്യം അറിയിക്കുകയും ആകാശ ദുരന്തം ഒഴിവാകുകയുമായിരുന്നു.
സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുമായും ഇൻഡിഗോയുമായും പിടിഐ ബന്ധപ്പെട്ടപ്പോൾ അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.
ഇൻഡിഗോയുടെ ബെംഗളുരു-കൊൽക്കത്ത വിമാനവും ബെംഗളുരു-ഭുവനേശ്വർ വിമാനവുമാണ് കൂട്ടിയിടിയിൽ നിന്നും രക്ഷപെട്ടത്. വിമാനങ്ങൾ നിശ്ചിത അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഡിജിസിഎ അധികൃതർ പറയുന്നത്.