കൊൽക്കത്ത: ബംഗാളിനപ്പുറവും ബിജെപിയെ പരാജയപ്പെടുത്താം എന്ന സന്ദേശമാണ് രാജ്യവ്യാപകമായി നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ. ബംഗാളിൽ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വാക്കുകൾ. സംസ്ഥാനത്ത് നാല് സീറ്റുകളിലും തൃണമൂൽ കോൺഗ്രസായിരുന്നു വിജയിച്ചത്. കോൺഗ്രസിനെതിരെയും തൃണമൂൽ നേതാവ് രംഗത്തെത്തി. പാർട്ടിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനങ്ങൾ. 23 വയസുള്ള തൃണമൂലിനോട് എന്താണ് ചെയ്യേണ്ടതെന്ന് 100 വയസ്സുള്ള മുത്തശ്ശിയും മുത്തശ്ശനും പറയുന്ന സമയം കഴിഞ്ഞെന്ന് ഒബ്രിയാൻ പറഞ്ഞു.
Also Read : പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു, സുരേന്ദ്രനെ എന്തുകൊണ്ട് മാറ്റുന്നില്ല? ബിജെപി കടുത്ത പ്രതിസന്ധിയിലെന്ന് പി പി മുകുന്ദൻ
"ബിജെപിയെ തോൽപ്പിക്കണം... നമ്മൾ പ്രതിപക്ഷത്ത് തുല്യ പങ്കാളികളാണെന്ന ചിന്താഗതി മാറണം. ഞങ്ങൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സാണ് പ്രായം. 100 വയസ്സുള്ള മുത്തശ്ശിയ്ക്കോ മുത്തശ്ശനോ 22 വയസ്സ് മാത്രമുള്ള ഊർജസ്വലമായ പാർട്ടിയോട് എന്താണ് ചെയ്യേണ്ടതെന്ന് പറയാൻ കഴിയില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ പാര്‍ട്ടി തയ്യാറാണ്. ഞങ്ങൾ യുവാക്കളും ഊർജ്ജസ്വലരുമാണ്. ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു ഞങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നതിനുപകരം നമുക്ക് ഒന്നിച്ചുനില്‍ക്കാം" കോൺഗ്രസിന്റെ പേരെടുത്ത് വിമർശിക്കാതെ ഒബ്രിയാൻ പറഞ്ഞു. ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയോടായിരുന്നു പ്രതികരണം.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 294 സീറ്റുകളിൽ നടത്തിയ പോരാട്ടവും കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് മത്സരിച്ചിട്ടും സീറ്റുകൾ ഒന്നും നേടാൻ കഴിയാതെ പോയതും ചൂണ്ടിക്കാട്ടിയാണ് പരാമർശമം.
Also Read : 35 സീറ്റു കിട്ടുമെന്നും ഭരണം പിടിക്കുമെന്നും പറഞ്ഞിട്ടില്ല; ഞാൻ അങ്ങനെയല്ല പറഞ്ഞത്; നടന്നത് സിപിഎം അജണ്ട: കെ സുരേന്ദ്രൻ
ഒക്ടോബര്‍ 30ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൃണമൂല്‍ ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തു. ബംഗാളിനപ്പുറം, ബിജെപിയെയും മോദിയെയും അമിത് ഷായെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്നും ഒബ്രിയാന് പറഞ്ഞു.
സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടൽ പോലുള്ള വിഷയത്തെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. അതല്ലാതെ
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാനല്ല കൂടുതല്‍ സമയം ചെലവഴിക്കേണ്ടതെന്നും ഒബ്രിയാൻ പറഞ്ഞു.
Also Read : പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു, സുരേന്ദ്രനെ എന്തുകൊണ്ട് മാറ്റുന്നില്ല? ബിജെപി കടുത്ത പ്രതിസന്ധിയിലെന്ന് പി പി മുകുന്ദൻ
"ബിജെപിയെ തോൽപ്പിക്കണം... നമ്മൾ പ്രതിപക്ഷത്ത് തുല്യ പങ്കാളികളാണെന്ന ചിന്താഗതി മാറണം. ഞങ്ങൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സാണ് പ്രായം. 100 വയസ്സുള്ള മുത്തശ്ശിയ്ക്കോ മുത്തശ്ശനോ 22 വയസ്സ് മാത്രമുള്ള ഊർജസ്വലമായ പാർട്ടിയോട് എന്താണ് ചെയ്യേണ്ടതെന്ന് പറയാൻ കഴിയില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ പാര്‍ട്ടി തയ്യാറാണ്. ഞങ്ങൾ യുവാക്കളും ഊർജ്ജസ്വലരുമാണ്. ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു ഞങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നതിനുപകരം നമുക്ക് ഒന്നിച്ചുനില്‍ക്കാം" കോൺഗ്രസിന്റെ പേരെടുത്ത് വിമർശിക്കാതെ ഒബ്രിയാൻ പറഞ്ഞു. ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയോടായിരുന്നു പ്രതികരണം.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 294 സീറ്റുകളിൽ നടത്തിയ പോരാട്ടവും കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് മത്സരിച്ചിട്ടും സീറ്റുകൾ ഒന്നും നേടാൻ കഴിയാതെ പോയതും ചൂണ്ടിക്കാട്ടിയാണ് പരാമർശമം.
Also Read : 35 സീറ്റു കിട്ടുമെന്നും ഭരണം പിടിക്കുമെന്നും പറഞ്ഞിട്ടില്ല; ഞാൻ അങ്ങനെയല്ല പറഞ്ഞത്; നടന്നത് സിപിഎം അജണ്ട: കെ സുരേന്ദ്രൻ
ഒക്ടോബര്‍ 30ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൃണമൂല്‍ ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തു. ബംഗാളിനപ്പുറം, ബിജെപിയെയും മോദിയെയും അമിത് ഷായെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്നും ഒബ്രിയാന് പറഞ്ഞു.
സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടൽ പോലുള്ള വിഷയത്തെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. അതല്ലാതെ
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാനല്ല കൂടുതല്‍ സമയം ചെലവഴിക്കേണ്ടതെന്നും ഒബ്രിയാൻ പറഞ്ഞു.