ആപ്പ്ജില്ല

മോഹന്‍ ഭാഗവതിനെ കുടുക്കാന്‍ യുപിഎ സമ്മര്‍ദ്ദം ചെലുത്തി

എന്‍ഐഎയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ രേഖകള്‍ പുറത്ത്

Times Now 15 Jul 2017, 3:39 pm
ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സ്ഫോടന കേസില്‍ കുടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി യുപിഎ സര്‍ക്കാരിന്‍റെ അവസാന കാലയളവില്‍ എന്‍ഐഎയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam bhagwat was on upa terror blacklist
മോഹന്‍ ഭാഗവതിനെ കുടുക്കാന്‍ യുപിഎ സമ്മര്‍ദ്ദം ചെലുത്തി


അജ്‍മീര്‍, മാലെഗാവ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്ത് ഹിന്ദു തീവ്രവാദം ഉടലെടുക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുകയും മോഹന്‍ ഭാഗവതിനെ ഇതുമായി ബന്ധിപ്പിക്കാന്‍ എന്‍ഐഎയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‍തു എന്ന് ടൈംസ് നൗവിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവര്‍ കേസ് അന്വേഷിക്കുന്ന ഓഫീസര്‍മാരോടും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരോടും ഭാഗവതിനെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നേരിട്ട് ആവശ്യപ്പെട്ടു. 2014 ഫെബ്രുവരിയില്‍ സ്വാമി അസീമാനന്ദ കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗവത് ആണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്ന് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തെ കുടുക്കാന്‍ ശ്രമം ശക്തമാക്കിയത്.

എന്നാല്‍ സര്‍ക്കാരിന്‍റെ ആവശ്യം നിരസിച്ച എന്‍ഐഎ മേധാവി ശരത് കുമാര്‍ സ്വാമി അസീമാനന്ദയുടെ അഭിമുഖം റെക്കോര്‍ഡ് ചെയ്‍ത ടേപ്പിന്‍റെ ഫോറന്‍സിക് പരിശോധന നടത്താനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

Bhagwat was on UPA terror blacklist

The UPA government was pressuring the National Intelligence Agency's top bosses to implicate Bhagwat for 'Hindu terror' related activities.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്