ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിന് പരീക്ഷണം നടത്തുവാനാണ് അനുമതി നൽകിയിരിക്കുന്നത്. Also Read : ഭർത്താവുമായി ഫോണിൽ സംസാരിക്കവെ മിസൈൽ പതിച്ചു; ഓടി മാറാൻ കഴിഞ്ഞില്ല; നടുക്കത്തിൽ ഇസ്രായേൽ മലയാളികൾ
വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്ടോൾ ഓര്ഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്. ഡൽഹി എയിംസ്, പാറ്റ്ന എയിംസ് നാഗ്പൂര്‍ മെഡിറ്റ്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളില്‍ അടക്കം 525 പ്രദേശങ്ങളിലാണ് പരീക്ഷണം നടത്തുക.
കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് കൂടുതൽ പരീക്ഷണങ്ങള്‍ സിഡിഎസ്സിഒ അനുമതി നൽകിയിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുൻപ് രണ്ടാം ഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read : കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ഏറ്റവുമധികം ബ്രിട്ടനിൽ: WHO
നിലവിൽ ഇന്ത്യയിൽ കോവാക്സിനും കോവിഷീൽഡുമാണ് അനുമതി നൽകിയിരിക്കുന്ന വാക്സിനുകള്‍. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പച്ചിരിക്കുന്നത്.
വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്ടോൾ ഓര്ഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്. ഡൽഹി എയിംസ്, പാറ്റ്ന എയിംസ് നാഗ്പൂര്‍ മെഡിറ്റ്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളില്‍ അടക്കം 525 പ്രദേശങ്ങളിലാണ് പരീക്ഷണം നടത്തുക.
കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് കൂടുതൽ പരീക്ഷണങ്ങള്‍ സിഡിഎസ്സിഒ അനുമതി നൽകിയിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുൻപ് രണ്ടാം ഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read : കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ഏറ്റവുമധികം ബ്രിട്ടനിൽ: WHO
നിലവിൽ ഇന്ത്യയിൽ കോവാക്സിനും കോവിഷീൽഡുമാണ് അനുമതി നൽകിയിരിക്കുന്ന വാക്സിനുകള്‍. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പച്ചിരിക്കുന്നത്.