ഹൈദരാബാദ്: കൊവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച പുതിയ കൊവിഡ് 19 വാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ. മൂക്കിലൂടെ സ്പ്രേ രൂപത്തിൽ സ്വീകരിക്കാൻ കഴിയുന്ന വാക്സിനാണ് അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിനായി നൽകുന്ന സാധ്യതയ്ക്കു പുറമെ നിലവിലുള്ള വാക്സിനുകൾക്ക് ബൂസ്റ്റര്‍ ഡോസായി പുതിയ വാക്സിൻ നൽകുന്ന രീതിയും കമ്പനി പരീക്ഷിക്കും. ബിബിവി154 എന്ന കോഡുനാമത്തിലാണ് നേസൽ വാക്സിൻ അറിയപ്പെടുന്നത്. നിലവിലുള്ള കൊവിഡ് വാക്സിനുകൾ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയാണ് ചെയ്യുന്നതെങ്കിൽ പുതിയ പരീക്ഷണ വാക്സിൻ സ്പ്രേ രൂപത്തിൽ മൂക്കിലേയ്ക്ക് അടിയ്ക്കാം. വാക്സിൻ വിതരണം ചെയ്യുന്ന പ്രക്രിയ കൂടുതൽ എളുപ്പമാകുമെന്നതാണ് ഇതിൻ്റെ മെച്ചം. സൂചിയും സിറിഞ്ചും ആവശ്യമില്ലെന്നു വരുന്നതോടെ വിദഗ്ധ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ വാക്സിനേഷന് ആവശ്യമില്ലെന്ന സാഹചര്യവുമുണ്ടാകും. വാക്സിനേഷൻ യജ്ഞത്തിൻ്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ പുതിയ മാര്‍ഗം സഹായകമാകുമെന്നാണഅ കരുതുന്നതെന്ന് ഭാരത് ബയോടെക് തലവൻ കൃഷ്ണ യെല്ല പറഞ്ഞു.
Also Read: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13 പുതിയ മരണങ്ങള്‍
വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെയായതിനാൽ മൂക്കിലേയ്ക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന വാക്സിൻ കൂടുതൽ പ്രതിരോധശേഷിയുണ്ടാക്കാനും രോഗവ്യാപനം തടയാനും പുതിയ വാക്സിന് സാധിക്കുമെന്നാണ് ഭാരത് ബയോടെക് കരുതുന്നത്. കഴിഞ്ഞ മാസമായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ഡിസിജിഐയെ സമീപിച്ചത്. പരീക്ഷണം വിജയിച്ചാൽ മാര്‍ച്ച് മാസത്തോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
Also Read: സമ്പർക്കമുള്ള എല്ലാവർക്കും ക്വാറൻ്റൈൻ വേണ്ട; രോഗതീവ്രത കുറവെന്ന് ആരോഗ്യമന്ത്രി
അതേസമയം, 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കായി പുതിയ കൊവിഡ് വാക്സിൻ ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള നീക്കത്തിലാണെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് അറിയിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്നിക് എം എന്ന വാക്സിനാണ് കുട്ടികള്‍ക്കായി നിര്‍മിച്ചു വിതരണം ചെയ്യുക. 12 വയസു മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ് ഈ വാക്സിൻ എന്ന് കമ്പനി അറിയിച്ചു. കൂടാതെ റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് സ്പുട്നിക് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലവും ഡിസിജിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. റഷ്യയിൽ ഉപയോഗിക്കുന്ന വാക്സിന് അവിടെ ക്ലിനിക്കൽ പരീക്ഷണം നടത്തിയിൻ്റെ ഫലം ലഭ്യമാണെന്നും ആവശ്യമെങ്കിൽ ഇന്ത്യയിൽ അധികമായി പരീക്ഷണം നടത്തുമെന്നും ഡോ. റെഡ്ഡീസ് അറിയിച്ചു.
കൂടാതെ കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മോള്‍നുപിറാവിര്‍ എന്ന മരുന്ന് വികസിപ്പിക്കാൻ കമ്പനി സജ്ജമാണെന്നും ഇതിനായി ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും ഡോ. റെഡ്ഡീസ് എപിഐ ആൻ്റ് സര്‍വീസസ് സിഇഓ ദീപക് സാപ്ര വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
Also Read: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13 പുതിയ മരണങ്ങള്‍
വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെയായതിനാൽ മൂക്കിലേയ്ക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന വാക്സിൻ കൂടുതൽ പ്രതിരോധശേഷിയുണ്ടാക്കാനും രോഗവ്യാപനം തടയാനും പുതിയ വാക്സിന് സാധിക്കുമെന്നാണ് ഭാരത് ബയോടെക് കരുതുന്നത്. കഴിഞ്ഞ മാസമായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ഡിസിജിഐയെ സമീപിച്ചത്. പരീക്ഷണം വിജയിച്ചാൽ മാര്‍ച്ച് മാസത്തോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
Also Read: സമ്പർക്കമുള്ള എല്ലാവർക്കും ക്വാറൻ്റൈൻ വേണ്ട; രോഗതീവ്രത കുറവെന്ന് ആരോഗ്യമന്ത്രി
അതേസമയം, 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കായി പുതിയ കൊവിഡ് വാക്സിൻ ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള നീക്കത്തിലാണെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് അറിയിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്നിക് എം എന്ന വാക്സിനാണ് കുട്ടികള്‍ക്കായി നിര്‍മിച്ചു വിതരണം ചെയ്യുക. 12 വയസു മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ് ഈ വാക്സിൻ എന്ന് കമ്പനി അറിയിച്ചു. കൂടാതെ റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് സ്പുട്നിക് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലവും ഡിസിജിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. റഷ്യയിൽ ഉപയോഗിക്കുന്ന വാക്സിന് അവിടെ ക്ലിനിക്കൽ പരീക്ഷണം നടത്തിയിൻ്റെ ഫലം ലഭ്യമാണെന്നും ആവശ്യമെങ്കിൽ ഇന്ത്യയിൽ അധികമായി പരീക്ഷണം നടത്തുമെന്നും ഡോ. റെഡ്ഡീസ് അറിയിച്ചു.
കൂടാതെ കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മോള്‍നുപിറാവിര്‍ എന്ന മരുന്ന് വികസിപ്പിക്കാൻ കമ്പനി സജ്ജമാണെന്നും ഇതിനായി ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും ഡോ. റെഡ്ഡീസ് എപിഐ ആൻ്റ് സര്‍വീസസ് സിഇഓ ദീപക് സാപ്ര വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.