ന്യൂഡൽഹി: കൊവിഡ് വൻ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടന്ന 15-ാമത് ജി 20 ഉച്ചകോടിയുടെ ശനിയാഴ്ച നടന്ന വെർച്വൽ മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Also Read : കൊവാക്‌സിൽ പരീക്ഷണങ്ങൾക്കിടെ ഞെട്ടിക്കുന്ന സംഭവമുണ്ടായി; തുറന്ന് പറഞ്ഞ് ഭാരത് ബയോടെക്, വെളിപ്പെടുത്തൽ ആരോപണങ്ങൾക്കിടെ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വഴിത്തിരിവ് ആയിരിക്കും കൊറോണയ്ക്ക് ശേഷമുണ്ടാകുക എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
'21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാ ആളുകള്‍ക്കും സാക്ഷാത്കരിക്കുക' എന്ന വിഷയത്തിൽ നടന്ന ജി 20 ഉച്ചകോടിയിൽ, കൊവിഡ് -19 മഹാമാരി മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.
കൊറോണ വ്യാപനത്തിനിടയിൽ വെർച്വൽ മീറ്റായി ഉച്ചകോടി സംഘടിപ്പിച്ച സൗദി അറേബ്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. കൊവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവര്‍ക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു. പിന്നീട്, ജി-20 നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.
കൊറോണയ്ക്ക് ശേഷം ആഗോള സൂചിക കൊണ്ടുവരേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാങ്കേതിക വിദ്യ, കഴിവ്, സുതാര്യത, ഭൂമിയോടുള്ള ഉത്തരവാദിത്വം എന്നിവയെ അടിസ്ഥാനമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന് പുറമെ ജി20യുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനായി ഇന്ത്യയുടെ ഐടി മേഖലയുടെ കരുത്ത് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗേല മെര്‍ക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുതിൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
Also Read : കൊവാക്‌സിൽ പരീക്ഷണങ്ങൾക്കിടെ ഞെട്ടിക്കുന്ന സംഭവമുണ്ടായി; തുറന്ന് പറഞ്ഞ് ഭാരത് ബയോടെക്, വെളിപ്പെടുത്തൽ ആരോപണങ്ങൾക്കിടെ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വഴിത്തിരിവ് ആയിരിക്കും കൊറോണയ്ക്ക് ശേഷമുണ്ടാകുക എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
'21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാ ആളുകള്‍ക്കും സാക്ഷാത്കരിക്കുക' എന്ന വിഷയത്തിൽ നടന്ന ജി 20 ഉച്ചകോടിയിൽ, കൊവിഡ് -19 മഹാമാരി മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.
കൊറോണ വ്യാപനത്തിനിടയിൽ വെർച്വൽ മീറ്റായി ഉച്ചകോടി സംഘടിപ്പിച്ച സൗദി അറേബ്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. കൊവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവര്‍ക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു. പിന്നീട്, ജി-20 നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.
കൊറോണയ്ക്ക് ശേഷം ആഗോള സൂചിക കൊണ്ടുവരേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാങ്കേതിക വിദ്യ, കഴിവ്, സുതാര്യത, ഭൂമിയോടുള്ള ഉത്തരവാദിത്വം എന്നിവയെ അടിസ്ഥാനമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന് പുറമെ ജി20യുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനായി ഇന്ത്യയുടെ ഐടി മേഖലയുടെ കരുത്ത് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗേല മെര്‍ക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുതിൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.