ആപ്പ്ജില്ല

അടിതെറ്റി കോൺഗ്രസ്; ചെങ്കൊടി പാറിച്ച് ഇടതുപാർട്ടികൾ

ഇടതുപാർട്ടികൾ മിന്നും പ്രകടനമാണ് ബിഹാറിൽ കാഴ്ചവെച്ചിരിക്കുന്നത്.

Samayam Malayalam 10 Nov 2020, 9:18 pm
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ പരമ്പരാഗത കോട്ടകളിൽ ചുവടു വിറച്ച് കോൺഗ്രസ്. 2015നെ അപേക്ഷിച്ച് കൂടുതൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ഇപ്പോഴത്തെ കണക്കനുസരിച്ച് 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Samayam Malayalam cpi
പ്രതീകാത്മക ചിത്രം |TOI


സിപിഐ (എംഎൽ), സിപിഐ, സിപിഎം തുടങ്ങിയ കക്ഷികൾ തകർപ്പൻ പ്രകടനമാണ് ബിഹാറിൽ കാഴ്ചവെച്ചിരിക്കുന്നത്. 29 സീറ്റുകളിൽ മത്സരിക്കുന്ന ഇടതുപാർട്ടികൾ 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 11 സീറ്റുകളിലാണ് സിപിഐ (എംഎൽ) ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിൽ സിപിഎമ്മും മൂന്ന് സീറ്റുകളിൽ സിപിഐയും ലീഡ് ചെയ്യുകയാണ്.

Also Read: കൊൽക്കത്തിയിലെ ചേരിയിൽ തീപിടുത്തം; 60 കുടിലുകൾ കത്തിനശിച്ചു, മുഖ്യമന്ത്രി മമത സ്ഥലം സന്ദർശിച്ചു

ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം 113 സീറ്റുകളിലാണ് മുന്നേറുന്നത്. 70 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ അസദ്ദുദീൻ ഒവൈസിയുടെ പാർട്ടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് കോൺഗ്രസിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഒവൈസിയുടെ സാന്നിധ്യം എൻഡിഎക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തവണ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 27 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്. അതേസമയം ഇടതുപാർട്ടികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്