ആപ്പ്ജില്ല

ബിഹാർ മുഖ്യമന്ത്രിയുടെ മരുമകൾക്ക് കൊവിഡ്; നിതീഷ് കുമാറിനെ പരിശോധനയ്‌ക്ക് വിധേയമാക്കിയേക്കും, കുടുംബാംഗങ്ങൾ ക്വാറൻ്റൈനിൽ

മരുമകൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കുടുംബാംഗങ്ങൾ ക്വാറൻ്റൈനിൽ പോയി. നിതീഷ് കുമാറിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Samayam Malayalam 7 Jul 2020, 2:06 pm
പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പട്‌നയിലെ എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Samayam Malayalam ബിഹാറിൽ കൊവിഡ് കേസുകൾ ഉയരുന്നു
ബിഹാറിൽ കൊവിഡ് കേസുകൾ ഉയരുന്നു


Also Read: ഭർത്താവും മകനും ക്വാറൻ്റൈനിൽ; കൊവിഡ് ബാധിതയായ അമ്പതുകാരി ആംബുലന്‍സിനായി കാത്തിരുന്നത് എട്ട് മണിക്കൂര്‍

കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ബീഹാർ മുഖ്യമന്ത്രിയുടെ എല്ലാ കുടുംബാംഗങ്ങളെല്ലാം ക്വാറൻ്റൈനിൽ പോയി. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിതീഷ് കുമാറിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് നിതീഷ് കുമാറിന്റെ മരുമകളെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പരിശോധനയിൽ ഇവർക്ക് കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശങ്ക ശക്തമായി തുടരുന്നതിനിടെ ബിഹാറിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ.

Also Read: ചൈനയില്‍ കൊവിഡ് കെട്ടടങ്ങിയോ? ബെയ്ജിങില്‍ കൊറോണവൈറസ് ശൂന്യം?

തിങ്കളാഴ്‌ച ബീഹാറിൽ 276 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,410 ആയി. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകൾ 7 ലക്ഷം കടന്നപ്പോൾ മരണസംഖ്യ 20,000 കടന്നു. യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോളതലത്തിൽ 11,756,373 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 541,085 പേർക്ക് ജീവൻ നഷ്‌ടമായി. 6,752,819 പേർ രോഗമുക്തി നേടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്