ആപ്പ്ജില്ല

ഗുജറാത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

സംഭവത്തിൽ 15ഓളം പേര്‍ അറസ്റ്റിൽ

Samayam Malayalam 13 Oct 2018, 6:31 pm
സൂറത്ത്: ഗുജറാത്തിൽ വീണ്ടും അന്യസംസ്ഥാനക്കാരന് നേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണം. ബീഹാര്‍ സ്വദേശിയായ അമര്‍ജിത്ത് സിങിനെതാണ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. അമര്‍ജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam Amarjeet-Singh_710x400xt


വെള്ളിയാഴ്ച വൈകിട്ടാണ് അമര്‍ജിത്ത് കൊല്ലപ്പെട്ടത്. പതിനഞ്ച് വര്‍ഷമായി സൂറത്തിലെ താമസക്കാരനാണ് അമര്‍ജിത്ത്. പാന്ധേശ്വരത്തെ ഒരു മില്ലിൽ ജീവനക്കാരനായ ഇദ്ദേഹം പതിനേഴാം വയസിലാണ് ജോലി തേടി ഗുജറാത്തിലെത്തിയത്. പിന്നീട് വിവാഹം കഴിച്ച് സൂറത്തിൽ തന്നെ ഇയാള്‍ താമസമാക്കുകയായിരുന്നു.

അതേസമയം, ബീഹാറികളോട് ഗുജറാത്തികള്‍ കാണിക്കുന്ന പ്രതികാരമനോഭാവം അവസാനിപ്പിക്കണമെന്ന് അമര്‍ജിത്തിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ ഒറ്റക്കെട്ടായി നിന്ന് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്തിൽ പതിനാല് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് അമര്‍ജിത്തിന്‍റെ കൊല. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ ഗുജറാത്തിൽ നിന്ന് ജോലി ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സബര്‍കാന്ത ജില്ലയിലെ പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിനു പിന്നാലെ ബീഹാര്‍ സ്വദേശിയായ പത്തൊന്‍പതുകാരനെ സെപ്റ്റംബര്‍ 28ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പ്രദേശത്തുണ്ടായ 70ലധികം അക്രമങ്ങളിൽ 600ലധികം ആളുകള്‍ അറസ്റ്റിലായെന്നാണ് പ്രാഥമിക കണക്കുകള്‍. അമര്‍ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലും ബീഹാറിലും നിന്ന് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്