ആപ്പ്ജില്ല

കുട്ടികളില്ലാത്തതിന് യുവതിക്ക് മർദ്ദനം; ജീവനോടെ ചുട്ടെരിക്കാൻ ശ്രമം

കുട്ടികൾ ഉണ്ടാകാത്തതിന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുക പതിവായിരുന്നു. തിങ്കളാഴ്ച യുവതിയെ മർദ്ദിച്ച് ബോധംകെടുത്തിയ ശേഷം ജീവനോടെ ചുട്ടെരിക്കാനായിരുന്നു ബന്ധുക്കളുടെ ശ്രമം.

Samayam Malayalam 22 Jan 2019, 8:39 pm

ഹൈലൈറ്റ്:

  • 2001ലാണ് യുവതി വിവാഹിതയായത്
  • പോലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്
  • തിങ്കളാഴ്ചയാണ് സംഭവം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam toi
പട്ന: ഗർഭം ധരിച്ചില്ലെന്ന കാരണത്തിന് യുവതിയെ ജീവനോടെ ചുട്ടെരിക്കാൻ ശ്രമം. 35 കാരിയായ ലക്ഷ്മി ദേവിയെ ഭർത്താവും ഭർത്താവിന്റെ ബന്ധുവും ചേർന്നാണ് മർദ്ദിച്ച് അവശയാക്കിയ ശേഷം ജീവനോടെ ചുട്ടെരിക്കാൻ ശ്രമിച്ചത്. യുവതിയെ ജീവനോടെ ചുട്ടെരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് പ്രതികൾ രക്ഷപെട്ടു.
തനിക്ക് കുട്ടികളുണ്ടാകാത്തതിന് ഭർത്താവും ബന്ധുവും ചേർന്ന് തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. ഭർത്താവിന്റെ ബന്ധുവായ സ്ത്രീയും ചിലപ്പോൾ അവരുടെ ഭർത്താവും തന്നെ മർദ്ദിക്കാറുണ്ട്. തനിക്ക് നിരവധി ശാരീരിക പ്രശ്നമുള്ളതായും ഭർതൃവീട്ടുകാർ ചികിത്സ ലഭ്യമാക്കിയില്ലെന്നും യുവതി പറഞ്ഞു.

തിങ്കളാഴ്ച തനിക്ക് സുഖമില്ലായിരുന്നു. തനിക്ക് ബോധം നഷ്ടമാകുന്നതിനു മുമ്പ് ഭർത്താവും ഭർതൃമാതാവും ചേർന്ന് മർദ്ദിച്ചിരുന്നു. ശേഷം അവർ തന്നോട് എന്താണ് ചെയ്തതെന്ന് അറിയില്ല. ബോധം വന്നപ്പോൾ താൻ ആശുപത്രിയിലായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

2001ലാണ് യുവതി വിവാഹിതയായത്. യുവതി രോഗബാധിതയായ ശേഷം ബന്ധുക്കൾ അവരെ മർദ്ദിക്കാറുണ്ട്. ഞങ്ങൾ സമയത്തിന് സ്ഥലത്തെത്തിയതുകൊണ്ട് യുവതിക്ക് ജീവൻ നഷ്ടമായില്ല. സന്ദേശ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അവദേഷ് കുമാർ സിങ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്