പാട്ന: സാനിറ്ററി പാഡുകൾ സ്കൂളുകളിൽ വിലക്കുറവിൽ നൽകാൻ സർക്കാരുകൾക്ക് കഴിയില്ലേ എന്ന വിദ്യാർത്ഥിനിയുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച ബിഹാർ വനിതാ വികസന കോർപറേഷൻ മേധാവി ഹർജോത് കൗറിനെതിരെ വിമർശനം. ഇരുപതോ മുപ്പതോ രൂപക്ക് സാനിറ്ററി പാഡുകൾ നൽകാൻ കഴിയില്ലേ എന്നായിരുന്നു ഐഎഎസ് ഓഫീസർ കൂടിയായി പ്രവർത്തിച്ച ഹർജോത് കൗറിനോടുള്ള ചോദ്യം. എന്നാൽ, സദസിനെ അമ്പരിപ്പിച്ച് കൊണ്ട് വിചാരിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഹർജോത് കൗറിൽ നിന്നുണ്ടായത്. Also Read: പിഎഫ്ഐ പത്രക്കുറിപ്പുകൾ ഇറക്കരുത്; സോഷ്യൽമീഡിയ പ്രൊഫൈലുകൾ നീക്കണമെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും നിർദേശം
നാളെ നിങ്ങൾ സർക്കാരിനോട് ജീൻസ് വേണമെന്ന് ആവശ്യപ്പെടും അതിന് ശേഷം ഭംഗിയുള്ള ഷൂസ് വേണമെന്ന് പറയും എന്നായിരുന്നു ഹർജോത് കൗർ ഉടൻ നൽകിയ മറുപടി. അതിന് ശേഷം നിങ്ങൾ കുടുംബാസൂത്രണത്തിനായി സർക്കാരിൽ നിന്ന് കോണ്ടവും പ്രതീക്ഷിക്കുമെന്നും ഹർജോത് കൗർ കൂട്ടിച്ചേർത്തു.
Also Read: മയക്കുമരുന്നിൻ്റെയും വ്യഭിചാരത്തിൻ്റെയും കേന്ദ്രം, ബിജെപി നേതാവിൻ്റെ മകൻ്റെ റിസോർട്ടിനെതിരെ കൂടുതൽ പരാതികൾ
എന്നാൽ, ജനങ്ങളുടെ വോട്ടാണ് സർക്കാരിനെ സൃഷ്ടിക്കുന്നതെന്ന് വിദ്യാർത്ഥിനി ചൂണ്ടിക്കാണിച്ചപ്പോൾ. ഇത് വിഢിത്തത്തിന്റെ അങ്ങേയറ്റമാണെന്നും നിങ്ങൾ ഇനി വോട്ട് ചെയ്യണ്ട എന്നും ഹർജോത് പ്രതികരിച്ചു. കൂടാതെ, പാകിസ്ഥാൻ പോലെ ആയെന്നും നിങ്ങൾ പണത്തിനും സേവനത്തിനും വേണ്ടിയാണോ വോട്ട് ചെയ്യുന്നതെന്നും ഹർജോത് ചോദിച്ചു. ഒരു പൊതുവേദിയിൽ നടന്ന ചോദ്യോത്തര വേളയിൽ ഹർജോത് രോഷത്തോടെ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ' എന്ന പരിപാടിയിലാണ് ഹർജോത് രോഷത്തോടെ പ്രതികരിച്ചത്. യൂണിസെഫും മറ്റ് സംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Read Latest National News and Malayalam News
നാളെ നിങ്ങൾ സർക്കാരിനോട് ജീൻസ് വേണമെന്ന് ആവശ്യപ്പെടും അതിന് ശേഷം ഭംഗിയുള്ള ഷൂസ് വേണമെന്ന് പറയും എന്നായിരുന്നു ഹർജോത് കൗർ ഉടൻ നൽകിയ മറുപടി. അതിന് ശേഷം നിങ്ങൾ കുടുംബാസൂത്രണത്തിനായി സർക്കാരിൽ നിന്ന് കോണ്ടവും പ്രതീക്ഷിക്കുമെന്നും ഹർജോത് കൗർ കൂട്ടിച്ചേർത്തു.
Also Read: മയക്കുമരുന്നിൻ്റെയും വ്യഭിചാരത്തിൻ്റെയും കേന്ദ്രം, ബിജെപി നേതാവിൻ്റെ മകൻ്റെ റിസോർട്ടിനെതിരെ കൂടുതൽ പരാതികൾ
എന്നാൽ, ജനങ്ങളുടെ വോട്ടാണ് സർക്കാരിനെ സൃഷ്ടിക്കുന്നതെന്ന് വിദ്യാർത്ഥിനി ചൂണ്ടിക്കാണിച്ചപ്പോൾ. ഇത് വിഢിത്തത്തിന്റെ അങ്ങേയറ്റമാണെന്നും നിങ്ങൾ ഇനി വോട്ട് ചെയ്യണ്ട എന്നും ഹർജോത് പ്രതികരിച്ചു. കൂടാതെ, പാകിസ്ഥാൻ പോലെ ആയെന്നും നിങ്ങൾ പണത്തിനും സേവനത്തിനും വേണ്ടിയാണോ വോട്ട് ചെയ്യുന്നതെന്നും ഹർജോത് ചോദിച്ചു. ഒരു പൊതുവേദിയിൽ നടന്ന ചോദ്യോത്തര വേളയിൽ ഹർജോത് രോഷത്തോടെ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ' എന്ന പരിപാടിയിലാണ് ഹർജോത് രോഷത്തോടെ പ്രതികരിച്ചത്. യൂണിസെഫും മറ്റ് സംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Read Latest National News and Malayalam News