പാറ്റ്ന: ഒരുപാട് പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്താണ് നരേന്ദ്ര മോദി രാജ്യത്തെ നയിക്കുന്നതെന്നും അതിനാൽ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കപ്പെടണമെന്നും ബിജെപി ബീഹാര്‍ അധ്യക്ഷൻ. ഒരു പ്രസംഗത്തിനിടെയിലായിരുന്നു ഉജിയപൂര്‍ നിത്യാനന്ദ റായിയുടെ വിവാദപ്രസ്താവന.
ദരിദ്ര കുടുംബത്തിൽ വളര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുയര്‍ന്നയാളാണ് മോദിയെന്നും അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകളും വിരലുകലും തല്ലിയൊടിക്കണമെന്നും ആവശ്യം വന്നാൽ ഛേദച്ചുകളയണമെന്നും നിത്യാനന്ദ റായി ആഹ്വാനം ചെയ്തു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ മോദി വേദിയിലിരിക്കെയായിരുന്നു നിത്യാനന്ദയുടെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ താൻ ആലങ്കാരികമായാണ് പറഞ്ഞതെന്ന വിശദീകരണവുമായി നിത്യാനന്ദ രംഗത്തെത്തി. രാജ്യത്തിന്‍റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.
ദരിദ്ര കുടുംബത്തിൽ വളര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുയര്‍ന്നയാളാണ് മോദിയെന്നും അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകളും വിരലുകലും തല്ലിയൊടിക്കണമെന്നും ആവശ്യം വന്നാൽ ഛേദച്ചുകളയണമെന്നും നിത്യാനന്ദ റായി ആഹ്വാനം ചെയ്തു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ മോദി വേദിയിലിരിക്കെയായിരുന്നു നിത്യാനന്ദയുടെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ താൻ ആലങ്കാരികമായാണ് പറഞ്ഞതെന്ന വിശദീകരണവുമായി നിത്യാനന്ദ രംഗത്തെത്തി. രാജ്യത്തിന്‍റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.