കൊൽക്കത്ത: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പ്രശ്നങ്ങളുണ്ടാക്കാൻ ബിജെപി മുസ്ലിങ്ങളുടെ തൊപ്പി വാങ്ങുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
Also read: മംഗളുരുവിൽ ആകാശത്തേക്ക് വെടിവെപ്പ്; പോലീസുകാർക്ക് പൂക്കൾ നൽകി ഡൽഹിയിൽ പ്രതിഷേധം
"നാളെ ജുമാ ദിവസമാണ്. സമാധാനം നശിപ്പിക്കുന്നതിനായി ബിജെപി മുസ്ലിങ്ങൾ ധരിക്കുന്ന തൊപ്പി വാങ്ങിയിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണം," മമത പറഞ്ഞു. ഒരു വിഭാഗത്തെ താറടിച്ചുകാണിക്കുന്നതിനായി ബിജെപി മുസ്ലിങ്ങളുടെ തൊപ്പി ധരിച്ച് അക്രമത്തിനിറങ്ങുകയാണെന്നും മമത ആരോപിച്ചു.
Also read: ഇത് ബിജെപി ഭരണമല്ല; അപ്രഖ്യാപിത അടിയന്തരാവസ്ഥ: അഭിഷേക് സിംഗ്വി
പൗരത്വ നിയമ ഭേദഗതി ഉപയോഗിച്ച് രാജ്യത്തെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ തല്ലിക്കാനാണ് ബിജെപി ലക്ഷ്യംവെക്കുന്നത്. നിയമത്തിൽ ജനഹിത പരിശോധന നടത്തണമെന്നും മമത ആവശ്യപ്പെട്ടു.
Also read: ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെ അനുകൂലിച്ചുള്ള മൻമോഹൻ സിങ്ങിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി
ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിൽ യുഎന്നിന്റെ മേൽനോട്ടത്തിലുള്ള ഹിത പരിശോധനയ്ക്ക് വിധേയമാക്കണം. ആരാണ് വിജയിക്കുന്നതെന്ന് നോക്കാമല്ലോ. നിങ്ങൾ തോറ്റാൽ രാജിവെക്കണമെന്നും മമത കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.