അമരാവതി: ഗുണ്ടൂരിലെ ജിന്ന ടവർ സെന്ററിന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ പേര് നൽകണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജിന്ന ടവറിലേക്ക് മാർച്ച് ചെയ്ത ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. "നാം ജീവിക്കുന്നത് ആന്ധ്രാ പ്രദേശിലോ അതോ പാകിസ്ഥാനിലോ ആണോ?" മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായി ജിവിഎൽ നരസിംഹ റാവു ചോദിച്ചു. പോലീസ് നടപടിയെ അദ്ദേഹം അപലപിച്ചു.
"ജിന്ന ടവറിന്റെ പേര് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റേതാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ, ദേശീയ സെക്രട്ടറി സത്യ കുമാർ അടക്കം നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ അപലപിക്കുന്നു. നാം ആന്ധ്രാ പ്രദേശിലാണോ അതോ പാകിസ്ഥാനിലാണോ?" ജിവിഎൽ നരസിംഹ റാവും ട്വീറ്റ് ചെയ്തു.
ജിന്ന ടവറിന്റെ പേര് മാറ്റണമെന്നുള്ള ആവശ്യം കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയും മറ്റുചില സംഘടനകളും ഉയർത്തുന്നുണ്ട്. ടവറിന്റെ പേര് മാറ്റണമെന്നാണ് ആന്ധ്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു.
Also Read: അഞ്ച് മാസം അഞ്ച് നേതാക്കൾ; കോൺഗ്രസിന്റെ നഷ്ടം ഇങ്ങനെ
ജിന്നയുടെ പേര് മാറ്റി ടവറിന് എപിജെ അബ്ദുൾ കലാമിന്റെ പേരിടണമെന്നുള്ള ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. ഞങ്ങളുടെ ആവശ്യം അടിച്ചമർത്തുന്ന നിലപാട് സംസ്ഥാന സർക്കാരിന് സ്വീകരിക്കാൻ സാധിക്കില്ല. സോമു വീരരാജു പറഞ്ഞു.
"ജിന്ന ടവറിന്റെ പേര് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റേതാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ, ദേശീയ സെക്രട്ടറി സത്യ കുമാർ അടക്കം നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ അപലപിക്കുന്നു. നാം ആന്ധ്രാ പ്രദേശിലാണോ അതോ പാകിസ്ഥാനിലാണോ?" ജിവിഎൽ നരസിംഹ റാവും ട്വീറ്റ് ചെയ്തു.
ജിന്ന ടവറിന്റെ പേര് മാറ്റണമെന്നുള്ള ആവശ്യം കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയും മറ്റുചില സംഘടനകളും ഉയർത്തുന്നുണ്ട്. ടവറിന്റെ പേര് മാറ്റണമെന്നാണ് ആന്ധ്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു.
Also Read: അഞ്ച് മാസം അഞ്ച് നേതാക്കൾ; കോൺഗ്രസിന്റെ നഷ്ടം ഇങ്ങനെ
ജിന്നയുടെ പേര് മാറ്റി ടവറിന് എപിജെ അബ്ദുൾ കലാമിന്റെ പേരിടണമെന്നുള്ള ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. ഞങ്ങളുടെ ആവശ്യം അടിച്ചമർത്തുന്ന നിലപാട് സംസ്ഥാന സർക്കാരിന് സ്വീകരിക്കാൻ സാധിക്കില്ല. സോമു വീരരാജു പറഞ്ഞു.