ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ കേന്ദ്ര മന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് കോടികള്‍ നൽകിയെന്ന ആരോപണത്തിൽ ബിജെപിയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയിലെ എല്ലാ കാവൽക്കാരും കള്ളന്മാരാണ്. നരേന്ദ്രമോദി, അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിങ് തുടങ്ങിയവരെല്ലാം കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് കോടികള്‍ കോഴ നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇംഗ്ലീഷ് മാസികയായ ദി കാരവന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തിയത്.
ദി കാരവൻ പുറത്തുവിട്ടത് യെദ്യൂരപ്പയുടെ ഡയറിയിലെ കൈയ്യെഴുത്തുകളാണ്. രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് 1800 കോടി രൂപ കോഴ നല്കി എന്നാണ് ആരോപണം. ആദായനികുതി വകുപ്പ് നേരത്തെ അന്വേഷണം നടത്തി പിടിച്ചെടുത്ത ഡയറിയാണിത്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി രൂപ വീതം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് 100 കോടി രൂപയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപയും നല്കി. - ഡയറിക്കുറിപ്പുകളില്‍ പറയുന്നു.
അതേസമയം ആരോപണത്തെ നിഷേധിച്ച് ബി എസ് യെദ്യൂരപ്പയും രവി ശങ്കര്‍ പ്രസാദും രംഗത്തുവന്നിട്ടുണ്ട്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് കോടികള്‍ കോഴ നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇംഗ്ലീഷ് മാസികയായ ദി കാരവന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തിയത്.
ദി കാരവൻ പുറത്തുവിട്ടത് യെദ്യൂരപ്പയുടെ ഡയറിയിലെ കൈയ്യെഴുത്തുകളാണ്. രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് 1800 കോടി രൂപ കോഴ നല്കി എന്നാണ് ആരോപണം. ആദായനികുതി വകുപ്പ് നേരത്തെ അന്വേഷണം നടത്തി പിടിച്ചെടുത്ത ഡയറിയാണിത്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി രൂപ വീതം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് 100 കോടി രൂപയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപയും നല്കി. - ഡയറിക്കുറിപ്പുകളില്‍ പറയുന്നു.
അതേസമയം ആരോപണത്തെ നിഷേധിച്ച് ബി എസ് യെദ്യൂരപ്പയും രവി ശങ്കര്‍ പ്രസാദും രംഗത്തുവന്നിട്ടുണ്ട്.