ആപ്പ്ജില്ല

'മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ്, പ്രതി സൈഫിനെ ഏൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് ബിജെപി

Preethi Medical Student Case: പ്രതീയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു. കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയാണ് പ്രീതി. സംഭവത്തിൽ ലൌ ജിഹാദ് ആരോപണവുമായി ബിജെപി രംഗത്ത് എത്തി.

ഹൈദരാബാദ്: വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ലൗ ജിഹാദ് ആരോപണവുമായി ബിജെപി. വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഹിന്ദു യുവതികളെ ലക്ഷ്യമിടുന്നതെന്ന് ബിജെപി തെലങ്കാന അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാർ ആരോപിച്ചു.
Samayam Malayalam bjp leader alleges love jihad behind pg medico student preethis death
മരിച്ച പ്രീതിയും അറസ്റ്റിലായ ഡോ. എം എ സൈഫും


തെലങ്കാനയിൽ ലൗ ജിഹാദ് കേസുകൾ വൻ തോതിൽ കൂടിയിട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഹിന്ദു സ്ത്രീകൾ നിരന്തരമായി പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായ ഡോ. പ്രീതിയാണ് മരിച്ചത്. വാറങ്കൽ സ്വദേശിനിയാണ് പ്രീതി.

ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ബുധനാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് തെലുങ്കാനയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പിന്നാലെയാൻ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പ്രീതിയുടെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

ഇത്തരമൊരു പ്രശ്നത്തിന്റെ പേരിൽ ജീവനൊടുക്കാൻ മാത്രം ദുർബലയല്ല പ്രീതി എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നു. സംഭവിച്ച കാര്യങ്ങളെ കുറിച്ച് കൃത്യമായ വ്യക്തത തരണം. ചികിത്സയുടെ വിശദാംശങ്ങളും ലഭിക്കണം. പ്രീതിയുടെ മൊബൈൽ ഫോൺ തുറന്ന് എന്തൊക്കെയോ ‍ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രീതി കടുത്ത റാഗിങിന് ഇരയായിട്ടുണ്ടെന്ന് പിതാവ് ആരോപിക്കുന്നുണ്ട്. 2022 ഡിസംബർ മുതൽ ഡോ. എം എ സൈഫ് പ്രീതിയെ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്