ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ബഹിഷ്കരിക്കണമെന്നും ഉപയോഗിക്കുന്നവരുടെ കാലു കല്ലിയെടിക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ജോയ് ബാനര്‍ജി രംഗത്ത്.
പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകനാണ് ജോയ് ബാനര്‍ജി. ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ആയിരിക്കണം നമ്മള്‍ ഇത് ആരംഭിക്കേണ്ടത്. ചൈനയുടെ എല്ലാ ഉപകരണങ്ങളും ഒഴിവാക്കണം. അങ്ങനെ ചെയ്യാത്തവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം എന്ന് ജോയ് ബാനര്‍ജി പറഞ്ഞു.
Also Read: 'കൊവിഡ് റാണി പട്ടം' പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പളളി; പ്രതികരിക്കാതെ നേതാക്കൾ, പ്രതിഷേധം ശക്തം
എന്നാല്‍ ബാനര്‍ജിയുടെ പ്രസ്ഥാനവക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കള്‍ ചൈനയോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഞങ്ങള്‍ സര്‍ക്കാറിന്‍റെ കൂടെയാണ്. എന്നാല്‍ ഇപ്പോള്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ ഒഴിവാക്കി ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് ബിജെപി സര്‍ക്കാര്‍ മറുപടി പറയണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കേണ്ടി വന്നാൽ ജനങ്ങള്‍ അത് ചെയ്യും എന്നാല്‍ ഇത്തരത്തില്‍ പ്രസംഗങ്ങള്‍ നടത്താന്‍ ബിജെപിക്ക് ആരാണ് അവകാശം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു .
Also Read: ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാണ്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പല ഭാഗത്തും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം പെട്ടിച്ച് പ്രതിക്ഷേധം നടത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകനാണ് ജോയ് ബാനര്‍ജി. ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ആയിരിക്കണം നമ്മള്‍ ഇത് ആരംഭിക്കേണ്ടത്. ചൈനയുടെ എല്ലാ ഉപകരണങ്ങളും ഒഴിവാക്കണം. അങ്ങനെ ചെയ്യാത്തവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം എന്ന് ജോയ് ബാനര്‍ജി പറഞ്ഞു.
Also Read: 'കൊവിഡ് റാണി പട്ടം' പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പളളി; പ്രതികരിക്കാതെ നേതാക്കൾ, പ്രതിഷേധം ശക്തം
എന്നാല്‍ ബാനര്‍ജിയുടെ പ്രസ്ഥാനവക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കള്‍ ചൈനയോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഞങ്ങള്‍ സര്‍ക്കാറിന്‍റെ കൂടെയാണ്. എന്നാല്‍ ഇപ്പോള്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ ഒഴിവാക്കി ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് ബിജെപി സര്‍ക്കാര്‍ മറുപടി പറയണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കേണ്ടി വന്നാൽ ജനങ്ങള്‍ അത് ചെയ്യും എന്നാല്‍ ഇത്തരത്തില്‍ പ്രസംഗങ്ങള്‍ നടത്താന്‍ ബിജെപിക്ക് ആരാണ് അവകാശം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു .
Also Read: ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാണ്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പല ഭാഗത്തും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം പെട്ടിച്ച് പ്രതിക്ഷേധം നടത്തിയിരുന്നു.