ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ കേന്ദ്ര മന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് കോടികള്‍ നൽകിയെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിന് വെറിപിടിച്ച അവസ്ഥയാണ്. ഇതേ തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ ഡയറി പേപ്പറുകളാണ് കോൺഗ്രസ് പ്രചരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന് 2007 ൽ കര്‍ണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നൽകിയ ഫോട്ടോകോപ്പികളാണ് കാരവൻ മാഗസിൽ പുറത്തുവിട്ടിരിക്കുന്നത്. ഈ രേഖകളെ കുറിച്ച് ശിവകുമാറിന് പോലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇത് യഥാര്‍ത്ഥ രേഖകളാണെങ്കിൽ എന്തുകൊണ്ട് ശിവകുമാര്‍ ലോകായുക്തയെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കൈക്കൂലി നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി കര്‍ണാടക ബിജെപി നേതാവ് ബിഎസ്‍ യെദ്യൂരപ്പയും രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിനേതാക്കള്‍ക്ക് ആശയപാപ്പരത്തമാണ്. മോദിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ അവര്‍ക്ക് അസൂയയുണ്ട്. തെരഞ്ഞെടുപ്പ് യുദ്ധം തുടങ്ങുന്നതിന് മുന്‍പു തന്നെ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആദായനികുതി വകുപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ രേഖകള്‍ കോണ്‍ഗ്രസ് വീണ്ടും കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് കോടികള്‍ കോഴ നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇംഗ്ലീഷ് മാസികയായ ദി കാരവന്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തിയത്.
ദി കാരവൻ പുറത്തുവിട്ടത് യെദ്യൂരപ്പയുടെ ഡയറിയിലെ കൈയ്യെഴുത്തുകളാണ്. രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് 1800 കോടി രൂപ കോഴ നല്‍കി എന്നാണ് ആരോപണം. ആദായനികുതി വകുപ്പ് നേരത്തെ അന്വേഷണം നടത്തി പിടിച്ചെടുത്ത ഡയറിയാണിത്.
ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി, ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി എന്നിവര്‍ക്ക് 150 കോടി രൂപ വീതം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്ങിന് 100 കോടി രൂപയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപയും നല്‍കി. - ഡയറിക്കുറിപ്പുകളില്‍ പറയുന്നു.
അതേസമയം കൈക്കൂലി നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി കര്‍ണാടക ബിജെപി നേതാവ് ബിഎസ്‍ യെദ്യൂരപ്പയും രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിനേതാക്കള്‍ക്ക് ആശയപാപ്പരത്തമാണ്. മോദിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ അവര്‍ക്ക് അസൂയയുണ്ട്. തെരഞ്ഞെടുപ്പ് യുദ്ധം തുടങ്ങുന്നതിന് മുന്‍പു തന്നെ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആദായനികുതി വകുപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ രേഖകള്‍ കോണ്‍ഗ്രസ് വീണ്ടും കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് കോടികള്‍ കോഴ നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇംഗ്ലീഷ് മാസികയായ ദി കാരവന്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തിയത്.
ദി കാരവൻ പുറത്തുവിട്ടത് യെദ്യൂരപ്പയുടെ ഡയറിയിലെ കൈയ്യെഴുത്തുകളാണ്. രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് 1800 കോടി രൂപ കോഴ നല്‍കി എന്നാണ് ആരോപണം. ആദായനികുതി വകുപ്പ് നേരത്തെ അന്വേഷണം നടത്തി പിടിച്ചെടുത്ത ഡയറിയാണിത്.
ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി, ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി എന്നിവര്‍ക്ക് 150 കോടി രൂപ വീതം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്ങിന് 100 കോടി രൂപയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപയും നല്‍കി. - ഡയറിക്കുറിപ്പുകളില്‍ പറയുന്നു.