ശ്രീനഗർ: ജമ്മു കശ്‌മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. സാജാദ് അഹ്മദ് ഖണ്ടെ ആണ് കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Also Read: രാജ്യത്ത് 56,000 ത്തിലധികം പ്രതിദിന രോഗബാധ; 40,000 കടന്ന് മരണസംഖ്യ, ആശങ്ക
വീടിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് സംഭവം.
ഇന്ന് രാവിലെയാണ് കുൽഗാം ജില്ലയിലെ ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയായ സാജാദ് അഹ്മദ് ഖണ്ടെയ്‌ക്ക് വെടിയേറ്റത്. ബിജെപി നേതാവും സർപഞ്ചുമായ സാജാദ് മറ്റു സര്‍പഞ്ചുകള്‍ക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നത്. വീട് സന്ദര്‍ശിക്കാന്‍ വെസുവിലെത്തിയപ്പോഴാണ് തീവ്രവാദികൾ വെടിയുതിർത്തത്. വീടിന് 20 മീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായാത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്‌മീരിൽ ബിജെപി നേതാക്കൾക്ക് എതിരെ തീവ്രവാദ ആക്രമണങ്ങൾ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ ഒരു ബിജെപി നേതാവിന്റെ സുഹൃത്തായ സര്‍പഞ്ചിനു ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണ് ഇന്ന് സംഭവിച്ചത്.
Also Read: മുർമുവിന്‍റെ രാജി സ്വീകരിച്ചു; മനോജ് സിൻഹ പുതിയ ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍
ജൂലൈയിൽ ബിജെപി ബന്ദിപോര ജില്ലാ പ്രസിഡൻ്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു. ബന്ദിപേരയിലുള്ള ഇവരുടെ കടയ്‌ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മൂന്ന് പേർക്കും വെടിയേറ്റത്. സുരക്ഷാ ഉദ്യോഗ്യസ്ഥർ ഒപ്പമില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സുരക്ഷാ ജീവനക്കാർ വീഴ്‌ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു.
Also Read: രാജ്യത്ത് 56,000 ത്തിലധികം പ്രതിദിന രോഗബാധ; 40,000 കടന്ന് മരണസംഖ്യ, ആശങ്ക
വീടിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് സംഭവം.
ഇന്ന് രാവിലെയാണ് കുൽഗാം ജില്ലയിലെ ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയായ സാജാദ് അഹ്മദ് ഖണ്ടെയ്‌ക്ക് വെടിയേറ്റത്. ബിജെപി നേതാവും സർപഞ്ചുമായ സാജാദ് മറ്റു സര്‍പഞ്ചുകള്‍ക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നത്. വീട് സന്ദര്‍ശിക്കാന്‍ വെസുവിലെത്തിയപ്പോഴാണ് തീവ്രവാദികൾ വെടിയുതിർത്തത്. വീടിന് 20 മീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായാത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്‌മീരിൽ ബിജെപി നേതാക്കൾക്ക് എതിരെ തീവ്രവാദ ആക്രമണങ്ങൾ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ ഒരു ബിജെപി നേതാവിന്റെ സുഹൃത്തായ സര്‍പഞ്ചിനു ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണ് ഇന്ന് സംഭവിച്ചത്.
Also Read: മുർമുവിന്‍റെ രാജി സ്വീകരിച്ചു; മനോജ് സിൻഹ പുതിയ ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍
ജൂലൈയിൽ ബിജെപി ബന്ദിപോര ജില്ലാ പ്രസിഡൻ്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു. ബന്ദിപേരയിലുള്ള ഇവരുടെ കടയ്‌ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മൂന്ന് പേർക്കും വെടിയേറ്റത്. സുരക്ഷാ ഉദ്യോഗ്യസ്ഥർ ഒപ്പമില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സുരക്ഷാ ജീവനക്കാർ വീഴ്‌ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു.