ആപ്പ്ജില്ല

Pathanamthitta Constituency: പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ രംഗത്തിറക്കാൻ ബിജെപി

മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ പാർലമെന്റ് അംഗമായി തുടർന്ന മുതിർന്ന നേതാവിനെ തന്നെയാണ് ബിജെപി സ്ഥാനാർഥിയാക്കുന്നത്. ക്രിസ്ത്യൻ വോട്ട് ബാങ്ക് കൂടിയായ മണ്ഡലത്തിൽ സഭകൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി റങ്ങാതിരിക്കുന്നതെന്നാണ് സൂചന.

Samayam Malayalam 22 Mar 2019, 5:52 pm

ഹൈലൈറ്റ്:

  • ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ
  • ബിജെപി സംസ്ഥാന നേതാക്കൾ ആരും സ്ഥാനാർത്ഥിയാകില്ലെന്ന് സൂചന
  • ക്രിസ്ത്യൻ സഭാംഗം തന്നെ ബിജെപി സ്ഥാനാർത്ഥിയെന്ന് സൂചന
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bjp flag
ന്യൂഡൽഹി: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കോൺഗ്രസ് പാളയത്തിൽ നിന്നെന്ന് സൂചന. ടോം വടക്കന് പിന്നാലെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോൺഗ്രസിലെ പ്രമുഖ നേതാവ് ബിജെപിയിൽ ചേരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട സ്വദേശിയായ കോൺഗ്രസ് നേതാവിനെബിജെപിയിൽ എത്തിക്കാൻ കേന്ദ്രനേതാക്കൾ നേരത്തെ കരുക്കൾ നീക്കിയിരുന്നതായാണ് സൂചന.
പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പേര് മാത്രം ഒഴിച്ചിട്ട് ബിജെപി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് തന്നെ രണ്ടാം ഘട്ട പ്രഖ്യാപനം ഉണ്ടായേക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവിന്റെ പേരായിരിക്കും പത്തനംതിട്ടയിൽ പ്രഖ്യാപിക്കുക എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ പാർലമെന്റ് അംഗമായി തുടർന്ന മുതിർന്ന നേതാവിനെ തന്നെയാണ് ബിജെപി സ്ഥാനാർഥിയാക്കുന്നത്. ക്രിസ്ത്യൻ വോട്ട് ബാങ്ക് കൂടിയായ മണ്ഡലത്തിൽ സഭകൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി രംഗത്തിറക്കാൻ ആലോചിക്കുന്നതെന്നാണ് സൂചന. എന്നാൽ, ക്രിസ്ത്യൻ സഭാംഗം കൂടിയായ സ്ഥാനാർഥിയുടെ പ്രഖ്യാപനം ബിജെപി, കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും.

ശബരിമല, പ്രളയാനന്തര പ്രവർത്തനങ്ങൾ എന്നിവ അടങ്ങുന്ന വിഷയങ്ങൾ കണക്കിലെടുത്ത് ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് ബിജെപിക്ക് പത്തനംതിട്ടയിൽ ആവശ്യവും.ബിജെപി ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന സീറ്റ് കൂടിയാണ് പത്തനംതിട്ട. അതിനാൽ, എന്ത് വില കൊടുത്തും പത്തനംതിട്ടയിൽ വിജയം ഉറപ്പാക്കുക എന്നതാണ് ബിജെപി ലക്ഷ്യം.

എന്നാൽ, മുൻ കോൺഗ്രസ് കേന്ദ്രമന്ത്രി കൂടിയായ നേതാവിന്റെ പേര് ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ സംസ്ഥാന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപി സംസ്ഥാനാധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള, എം. ടി രമേശ്, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, ഇവരേക്കാൾ ശക്തനായ നേതാവ് വേണമെന്ന ചിന്തയെ തുടർന്നാണ് ക്രിസ്ത്യൻ സഭാംഗം കൂടിയായ മുൻ കേന്ദ്രമന്ത്രിയെ ബിജെപി നേതൃത്വം പരിഗണിക്കുന്നത്.

ക്രിസ്ത്യൻ സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവിന് വേണ്ടി വഴി മാറി കൊടുക്കാൻ കെ.സുരേന്ദ്രനും ശ്രീധരൻപിള്ളക്കും കേന്ദ്രം നിർദേശം നൽകുതിയതായും സൂചനയുണ്ട്. എന്നാൽ, ബിജെപി, കോൺഗ്രസ് നേതൃത്വം ഇത് വരെ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ, പത്തനംതിട്ടയിൽ 'സർപ്രൈസ്' ഉണ്ടാവില്ല എന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്