ബെംഗലുരു: കര്‍ണാടക നിയമസഭയിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി സമര്‍പ്പിച്ചതിനു ശേഷം ദേശീയഗാനത്തിനിടെ ബിജെപി എംഎൽഎമാര്‍ ഇറങ്ങിപ്പോയി. ബിജെപി നടപടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.
സഭാനടപടികള്‍ അവസനിപ്പിച്ച് ദേശീയഗാനം പാടുന്നതിനിടെയാണ് പ്രോടൈം സ്പീക്കര്‍ കെ ജി ബൊപ്പയ്യയും യെദ്യൂരപ്പ ഉള്‍പ്പെടുന്ന അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി അംഗങ്ങളുടെ നടപടി നിങ്ങള്‍ ശ്രദ്ധിച്ചോ എന്ന് മാധ്യമങ്ങളോട് ആരാഞ്ഞ രാഹുൽ ഇതാണ് ബിജെപിയും ആര്‍എസ്എസും രാജ്യത്തോട് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ജനങ്ങളെ ബിജെപി അവഹേളിച്ചെന്നും രാഹുൽ പറഞ്ഞു.
അധികാരവും പണവും ഒന്നുമല്ലെന്നും ജനങ്ങളുടെ ആഗ്രഹത്തിനാണ് രാജ്യത്ത് വിലയുള്ളതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളെക്കാളും ഭരണഘടനാസ്ഥാപനങ്ങളെക്കാളും വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ നയിക്കാനും അവരെ ബഹുമാനിക്കാനുമാണെന്ന് രാഹുൽ ഓര്‍മിപ്പിച്ചു.
സഭാനടപടികള്‍ അവസനിപ്പിച്ച് ദേശീയഗാനം പാടുന്നതിനിടെയാണ് പ്രോടൈം സ്പീക്കര്‍ കെ ജി ബൊപ്പയ്യയും യെദ്യൂരപ്പ ഉള്‍പ്പെടുന്ന അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി അംഗങ്ങളുടെ നടപടി നിങ്ങള്‍ ശ്രദ്ധിച്ചോ എന്ന് മാധ്യമങ്ങളോട് ആരാഞ്ഞ രാഹുൽ ഇതാണ് ബിജെപിയും ആര്‍എസ്എസും രാജ്യത്തോട് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ജനങ്ങളെ ബിജെപി അവഹേളിച്ചെന്നും രാഹുൽ പറഞ്ഞു.
അധികാരവും പണവും ഒന്നുമല്ലെന്നും ജനങ്ങളുടെ ആഗ്രഹത്തിനാണ് രാജ്യത്ത് വിലയുള്ളതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളെക്കാളും ഭരണഘടനാസ്ഥാപനങ്ങളെക്കാളും വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ നയിക്കാനും അവരെ ബഹുമാനിക്കാനുമാണെന്ന് രാഹുൽ ഓര്‍മിപ്പിച്ചു.