ലക്നൗ: ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഓരോരുത്തരെയും ബോംബിട്ട് കൊല്ലണമെന്ന പ്രസ്താവനയുമായി ബിജെപി എംഎൽഎ. ഉത്തര്‍ പ്രദേശിലെ ഖടൗലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ വിക്രം സെയ്നിയുടേതാണ് വിചിത്ര പ്രസ്താവന. ബുലന്ദ്ശഹര്‍ കലാപം സംബന്ധിച്ച് നടൻ നസറുദ്ദീൻ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു വിക്രം സെയ്നി. ഇന്ത്യയിൽ തങ്ങള്‍ ജീവിക്കുന്നത് സുരക്ഷിതമായല്ലെന്നും ജീവിക്കാൻ ഭയമുണ്ടെന്നും പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്നായിരുന്നു ഖെയ്നിയുടെ പ്രസ്താവന. ഒരു മന്ത്രിസ്ഥാനം ലഭിച്ചാൽ ഇങ്ങനെ പറയുന്നവരെ താൻ ഇല്ലാതാക്കിത്തരാമെന്നും ഖെയ്നി വ്യക്തമാക്കി. ഒറ്റ എണ്ണത്തിനെയും ബാക്കി വെക്കാതെ എല്ലാവരെയും ഇല്ലാതാക്കണമെന്നും വിക്രം സെയ്നി പറഞ്ഞു.
ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടെന്നും തന്റെ കുട്ടികള്‍ ഇവിടെയാണ് വളരുന്നത് ഓര്ക്കുമപോള് പേടിയുണ്ടന്നുമായിരുന്നു നസറുദ്ദീൻ ഷായുടെ പ്രസ്താവന. ഇന്ത്യയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വില പശുവിന്റെ ജീവനാണെന്നും നസറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവനയ്ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
നസറുദ്ദീൻ ഷായുടെ പ്രസ്താവനയ്ക്കെതിരെ നടൻ അനുപം ഖേറും വിമര്‍ശനവുമായി എത്തിയിരുന്നു. രാജ്യത്ത് നല്ലതുപോലെ സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങള്‍ക്ക് സൈന്യത്തെയും വ്യോമസേനാ തലവനെയും മോശം പറയാനും സൈന്യത്തെ കല്ലെറിയാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു അനുപം ഖേറിന്റെ പരിഹാസം. ഇതിൽപരം എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്നായിരുന്നു അനുപം ഖേറിന്റെ ചോദ്യം.
ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടെന്നും തന്റെ കുട്ടികള്‍ ഇവിടെയാണ് വളരുന്നത് ഓര്ക്കുമപോള് പേടിയുണ്ടന്നുമായിരുന്നു നസറുദ്ദീൻ ഷായുടെ പ്രസ്താവന. ഇന്ത്യയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വില പശുവിന്റെ ജീവനാണെന്നും നസറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവനയ്ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
നസറുദ്ദീൻ ഷായുടെ പ്രസ്താവനയ്ക്കെതിരെ നടൻ അനുപം ഖേറും വിമര്‍ശനവുമായി എത്തിയിരുന്നു. രാജ്യത്ത് നല്ലതുപോലെ സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങള്‍ക്ക് സൈന്യത്തെയും വ്യോമസേനാ തലവനെയും മോശം പറയാനും സൈന്യത്തെ കല്ലെറിയാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു അനുപം ഖേറിന്റെ പരിഹാസം. ഇതിൽപരം എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്നായിരുന്നു അനുപം ഖേറിന്റെ ചോദ്യം.