ന്യൂഡൽഹി: ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. പാട്നയിലെ സാഹേബ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ശത്രുഘ്നൻ സിൻഹ ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ശത്രുഘ്നൻ സിൻഹയെ സ്വാഗതം ചെയ്തത്.
ബിജെപിയുടെ സ്ഥാപകദിനത്തിൽ കോൺഗ്രസിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന നേതാക്കളെ ബിജെപി നേതൃത്വം അവഗണിക്കുകയാണെന്നും സിൻഹ കൂട്ടിച്ചേർത്തു. എന്നും മോദിയുടെ കടുത്ത വിമർശകനായിരുന്ന സിൻഹയെ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കൈകളിൽ രാഷ്ട്രത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അതിനാൽ അവരോടൊപ്പം ചേരുന്നുവെന്നും സിൻഹ വ്യക്തമാക്കി.
ബിജെപിയുടെ സ്ഥാപകദിനത്തിൽ കോൺഗ്രസിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന നേതാക്കളെ ബിജെപി നേതൃത്വം അവഗണിക്കുകയാണെന്നും സിൻഹ കൂട്ടിച്ചേർത്തു. എന്നും മോദിയുടെ കടുത്ത വിമർശകനായിരുന്ന സിൻഹയെ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കൈകളിൽ രാഷ്ട്രത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അതിനാൽ അവരോടൊപ്പം ചേരുന്നുവെന്നും സിൻഹ വ്യക്തമാക്കി.