ആപ്പ്ജില്ല

പ്രചാരണത്തിൽ അധികം തുക ചെലവഴിച്ചു; സണ്ണി ഡിയോളിന് സീറ്റ് നഷ്ടമായേക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാൽ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി.

Samayam Malayalam 19 Jun 2019, 3:33 pm
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുദാസ്‍പൂരിലെ ബിജെപി എംപിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോള്‍ അധികം തുക ചെലഴിച്ചുവെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു. സണ്ണി ഡിയോളിന് സീറ്റ് നഷ്ടമായേക്കാമെന്ന റിപ്പോ‍ര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Samayam Malayalam Sunny Deol


തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാൽ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി. പണം ചെലഴിക്കുന്നതിലെ പരിധി കടന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത നടപടി സ്വീകരിക്കാനാകും. എംപിയെ അയോഗ്യനാക്കുള്ള അധികാരം വരെ കമ്മീഷനുണ്ട്. തുടര്‍ന്ന് രണ്ടാമത് എത്തിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിഷയത്തിൽ സണ്ണി ഡിയോളിൻ്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടി.

കോൺഗ്രസിൻ്റെ തട്ടകമായ പഞ്ചാബിൽ സീറ്റിങ് എംപി വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് സണ്ണി ഡിയോളിനെ ബിജെപി മത്സരിപ്പിച്ചത്. കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായ സുനിൽ ജാഖറിനെ 80,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോള്‍ പരാജയപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്