ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങും ചുമതലയേറ്റു. ഇന്ന് 12.10 ന് നോര്‍ത്ത് ബ്ലോക്കിൽ എത്തിയാണ് അമിത് ഷാ ചുമതലയേറ്റത്. സൗത്ത് ബ്ലോക്കിൽ മൂന്ന് സേനാമേധാവിമാരുടെയും സാന്നിധ്യത്തിലാണ് രാജ്നാഥ് സിങ് അധികാരമേറ്റത്.
മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തിലേക്ക് എത്തിയത്. ഇതിന് ശേഷം അമിത് ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിൽ ഒരു നയം മാറ്റം ദൃശ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
രാവിലെ യുദ്ധസ്മാരകത്തിലെത്തി ആദരമർപ്പിച്ച ശേഷമാണ് മുൻ ആഭ്യന്തരമന്ത്രി കൂടിയായ രാജ്നാഥ് സിങ് പ്രതിരോധമന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. മൂന്ന് സേനകളുടെയും മേധാവിമാര്‍ രാജ്നാഥ് സിങിനെ സ്വീകരിച്ചു. ഇതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിങ് കൂടിക്കാഴച നടത്തി.
കൃഷിമന്ത്രിയായി നരേന്ദ്ര സിങ് തോമാർ,ആഭ്യന്തര സഹമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, നിത്യാനന്ദ റായ്, പരിസ്ഥിതി-വനം മന്ത്രിയായി പ്രകാശ് ജാവദേക്കർ എന്നിവരും ഇന്ന് ചുമതലയേറ്റു.
രാവിലെ യുദ്ധസ്മാരകത്തിലെത്തി ആദരമർപ്പിച്ച ശേഷമാണ് മുൻ ആഭ്യന്തരമന്ത്രി കൂടിയായ രാജ്നാഥ് സിങ് പ്രതിരോധമന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. മൂന്ന് സേനകളുടെയും മേധാവിമാര്‍ രാജ്നാഥ് സിങിനെ സ്വീകരിച്ചു. ഇതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിങ് കൂടിക്കാഴച നടത്തി.
കൃഷിമന്ത്രിയായി നരേന്ദ്ര സിങ് തോമാർ,ആഭ്യന്തര സഹമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, നിത്യാനന്ദ റായ്, പരിസ്ഥിതി-വനം മന്ത്രിയായി പ്രകാശ് ജാവദേക്കർ എന്നിവരും ഇന്ന് ചുമതലയേറ്റു.