ആപ്പ്ജില്ല

‘വെറുതെ ദിവാസ്വപ്നം കാണേണ്ട’; ശത്രുത മറന്നു ഒരുമിച്ച കശ്മീർ നേതാക്കളുടെ ആവശ്യം തള്ളി ബിജെപി

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന പദവി തിരിച്ചു കൊടുക്കണമെന്നുമാണ് ആറ് പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്

Samayam Malayalam 23 Aug 2020, 11:52 am
ന്യൂഡൽഹി: ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കു ഒരു വര്‍ഷത്തിനു ശേഷം രാഷ്ട്രീയ തിരിച്ചടിയ്ക്ക് കോപ്പുകൂട്ടി ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ദീര്‍ഘകാലമായുള്ള ശത്രുത മാറ്റിവെച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്. എന്നാൽ കശ്മീര്‍ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആവശ്യം ഒരു ദിവാസ്വപ്നമാണെന്നാണ് ബിജെപിയുടെ നിലപാട്.
Samayam Malayalam bjp president jammu kashmir says jammu kashmir leaders are daydreaming about restoring special status responding to gupkar declaration
‘വെറുതെ ദിവാസ്വപ്നം കാണേണ്ട’; ശത്രുത മറന്നു ഒരുമിച്ച കശ്മീർ നേതാക്കളുടെ ആവശ്യം തള്ളി ബിജെപി




പുതിയ നീക്കവുമായി ആറ് പാർട്ടികൾ

നാഷണൽ കോൺഫറൻസ്, പീഡിപി, പീപ്പിള്‍സ് കോൺഫറൻസ്, സിപിഎം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികൾ ചേർന്നാണ് കേന്ദ്രത്തിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉറപ്പു നൽകിയിരിക്കുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് പാർട്ടികളുടെ ആവശ്യം. 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൻ്റെ പ്രത്യേക ഭരണഘടനാ പദവി സംരക്ഷിക്കണമെന്നും അത് റദ്ദാക്കാനുള്ള ഏതു ശ്രമത്തെയും അസ്ഥിരപ്പെടുത്തണമെന്നുമുള്ള ‘ഗുപ്കർ പ്രഖ്യാപന’ത്തിൽ ഉറച്ചു നിൽക്കുമെന്നാണ് ആറ് പാർട്ടികളും അറിയിച്ചിട്ടുള്ളത്.

കോൺഗ്രസിന് അഭിപ്രായ വ്യത്യാസം

അതേസമയം, ഗുപ്കർ കരാർ സംബന്ധിച്ച് പാർട്ടികൾക്കുള്ളിൽ തന്നെ എതിരഭിപ്രായങ്ങളുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. പാർട്ടികൾ തമ്മിലുള്ള ധാരണയുടെ കാര്യത്തിൽ കോൺഗ്രസ് പുനരാലോചനയ്ക്ക് ഒരുങ്ങുന്നുണ്ടെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. “ഞങ്ങളുടെ പ്രതിനിധി ഗുപ്കർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ അതിനു ശേഷം പല കാര്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു കൊടുക്കണമെന്നു തന്നെയാണ് ഞങ്ങൾ ഇപ്പോഴും ആവശ്യപ്പെടുന്നത്. എന്നാൽ ആർട്ടിക്കിൾ 370 നീക്കിയ വിഷയത്തിൽ രാഷ്ട്രീയ യുദ്ധത്തിന് മുതിരാതെ സുപ്രീം കോടതിയുടെ വിധി വരുന്നതു വരെ കാത്തിരിക്കണം.” സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിഎ മിർ പറഞ്ഞു. ഫറൂഖ് അബ്ദുള്ള ഏതാനും ദിവസം മുൻപ് സംസാരിച്ചിരുന്നുവെന്നും എന്നാൽ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

“വെറുതെ ദിവാസ്വപ്നം കാണേണ്ട”

അതേസമയം, ജമ്മു കശ്മീരിലെ പാർട്ടികളുടെ ആഗ്രഹം ദിവാസ്വപ്നം മാത്രമാണെന്നാണ് ബിജെപിയുടെ പ്രതികരണം. ആർട്ടിക്കിൾ 370ഉം, ആർട്ടിക്കിൾ 35എയും പുനഃസ്ഥാപിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്ന് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന വ്യക്തമാക്കി. ജമ്മു കശ്മീരിൻ്റെ വികസനവും വളർച്ചയും തടസ്സപ്പെടുത്തിയ “വെറുപ്പിൻ്റെ മതിലുകളായിരുന്നു” ഭരണഘടനയിൽ നിന്ന് നീക്കിയ രണ്ട് അനുച്ഛേദങ്ങളെന്ന് ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്