ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ജെപി നദ്ദ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ജെ പി നദ്ദ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ജെപി നദ്ദ പറഞ്ഞു. ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നദ്ദ വ്യക്തമാക്കി.
Also Read : സംസ്ഥാനത്ത് ഇന്ന് നാലായിരത്തിലേറെ കൊവിഡ് കേസുകൾ; 5258 പേർക്ക് രോഗമുക്തി
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ പശ്ചിമബംഗാളിലായിരുന്നു ജെപി നദ്ദ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് തൃണമുൽ കോൺഗ്രസുകാർ നദ്ദയുടെ വാഹനവ്യൂഹം ആക്രമിച്ചത് ഏറെ ചർച്ചയായിരുന്നു. സൗത്ത് 24 പർഗാനസ് ജില്ലയിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
Also Read : കർഷക സമരത്തിന് ഐക്യദാർഢ്യം: നാളെ നിരാഹാര സമരമിരിക്കുമെന്ന് കെജ്രിവാൾ
തന്‍റെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാൽ പരിക്കേറ്റില്ലെന്നും സംഘത്തിലെ മറ്റ് നേതാക്കൾക്കെല്ലാം പരിക്കേറ്റെന്നും നദ്ദ അന്ന് പ്രതികരിച്ചിരുന്നു. ആസൂത്രിത ആക്രമണമാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായതെന്നായിരുന്നു ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞത്. നേതാക്കളുടെ സുരക്ഷുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ തർക്കത്തിലേക്കും ഇത് വഴിതെളിച്ചിരുന്നു.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ജെപി നദ്ദ പറഞ്ഞു. ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നദ്ദ വ്യക്തമാക്കി.
Also Read : സംസ്ഥാനത്ത് ഇന്ന് നാലായിരത്തിലേറെ കൊവിഡ് കേസുകൾ; 5258 പേർക്ക് രോഗമുക്തി
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ പശ്ചിമബംഗാളിലായിരുന്നു ജെപി നദ്ദ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് തൃണമുൽ കോൺഗ്രസുകാർ നദ്ദയുടെ വാഹനവ്യൂഹം ആക്രമിച്ചത് ഏറെ ചർച്ചയായിരുന്നു. സൗത്ത് 24 പർഗാനസ് ജില്ലയിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
Also Read : കർഷക സമരത്തിന് ഐക്യദാർഢ്യം: നാളെ നിരാഹാര സമരമിരിക്കുമെന്ന് കെജ്രിവാൾ
തന്‍റെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാൽ പരിക്കേറ്റില്ലെന്നും സംഘത്തിലെ മറ്റ് നേതാക്കൾക്കെല്ലാം പരിക്കേറ്റെന്നും നദ്ദ അന്ന് പ്രതികരിച്ചിരുന്നു. ആസൂത്രിത ആക്രമണമാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായതെന്നായിരുന്നു ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞത്. നേതാക്കളുടെ സുരക്ഷുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ തർക്കത്തിലേക്കും ഇത് വഴിതെളിച്ചിരുന്നു.