പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതികരണവുമായി ബിജെപി; തീവ്രവാദ പ്രവർത്തനങ്ങൾ കൂട്ടുന്നുവെന്ന് വിമർശനം
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി സ്വാഗതം ചെയ്ത് ബിജെപി. രാജ്യത്തിനായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പ്രതികരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നുവെന്നും അരുണ്‍ സിംഗ് ആരോപിച്ചു. 5 വര്‍ഷത്തേയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. സെപ്റ്റംബര്ഡ 22ന് നടന്ന റെയ്ഡില്‍ 106 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
Samayam Malayalam 28 Sept 2022, 10:13 am
ഹൈലൈറ്റ്:
- പോപ്പുലര്‍ ഫ്രണ്ടിന് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
- 5 വര്‍ഷത്തേയ്ക്കാണ് നിരോധനം
- നടപടി സ്വാഗതം ചെയ്ത് ബിജെപി
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി. രാജ്യത്തിന്റെ ഐക്യത്തിനായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പ്രതികരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നെന്ന് അരുണ്‍ സിംഗ് പ്രതികരിച്ചു.
' രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ കലാപമുണ്ടായപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തില്‍ ഇരുന്നപ്പോള്‍ 23 ആളുകളാണ് കൊല്ലപ്പെട്ടത്. രാജ്യത്തിനായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടത് അത്യാവശ്യമായിരുന്നു'- അരുണ്‍ സിംഗ് പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രത്തിന്റെ നടപടി ധീരമാണെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരണം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തി.
Read Latest National News and Malayalam News
5 വര്‍ഷത്തേയ്ക്കാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 22ന് നടത്തിയ എന്‍ഐഎ റെയ്ഡില്‍ രാജ്യവ്യാപകമായി 106 പേരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നാണ് ഏറ്റവും അധികം ആളുകള്‍ അറസ്റ്റിലായത്.