ബെംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 11 ഭരണകക്ഷി എംഎൽഎമാര്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തിൽ കര്‍ണാടകയിൽ ഭരണപ്രതിസന്ധി. എംഎൽഎമാരെ പിന്തിരിപ്പിക്കാനുള്ള ഡി കെ ശിവകുമാറിന്റെ ശ്രമം പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും ഗവര്‍ണര്‍ ക്ഷണിച്ചാൽ സര്ക്കാരുണ്ടാക്കാമെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഗവര്‍ണ്ണര്‍ ക്ഷണിച്ചാൽ സര്‍ക്കാരുണ്ടാക്കുമെന്നും ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും ബിജെപി നേതാവ് സി വി സദാനന്ദഗൗഡ പറഞ്ഞു. തങ്ങള്‍ക്ക് 105 എംഎൽഎമാരുണ്ടെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്ഷക്ഷി തങ്ങളാണെന്നും സദാനന്ദഗൗഡ പറഞ്ഞു.
രാജിവെക്കാൻ പുറപ്പെട്ട എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലാണ്. രാജിവെച്ച രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖര്‍, ഭരതി ബാസവരാജ് എന്നിവരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയെങ്കിലും എംഎൽഎമാര്‍ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയില്ല. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കമമെന്നാണ് ഇവരുടെ ആവശ്യം.
എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്. അതേസമയം, രാജിയ്ക്ക് പിന്നിൽ ബിജെപി അല്ലെന്നാണ് വിമത എംഎൽഎമാരുടെ പക്ഷം. എന്നാൽ മുതിര്‍ന്ന ബിജെപി നേതാക്കളടക്കം കര്‍ണാടകയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജിവെക്കാൻ പുറപ്പെട്ട എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലാണ്. രാജിവെച്ച രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖര്‍, ഭരതി ബാസവരാജ് എന്നിവരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയെങ്കിലും എംഎൽഎമാര്‍ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയില്ല. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കമമെന്നാണ് ഇവരുടെ ആവശ്യം.
എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്. അതേസമയം, രാജിയ്ക്ക് പിന്നിൽ ബിജെപി അല്ലെന്നാണ് വിമത എംഎൽഎമാരുടെ പക്ഷം. എന്നാൽ മുതിര്‍ന്ന ബിജെപി നേതാക്കളടക്കം കര്‍ണാടകയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.