ആപ്പ്ജില്ല

രാഹുല്‍ മാംസം കഴിച്ച് ക്ഷേത്രത്തിലെത്തിയെന്ന് ബിജെപി

വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് രാഹുല്‍ രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

TNN 14 Feb 2018, 10:09 am
ബെംഗളൂരു: ​കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വിവാദമാക്കി ബി ജെ പി. മാംസാഹാരം കഴിച്ചശേഷമാണ് രാഹുല്‍ ബീദറിലെ നരസിംഹസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ്. യെദ്യൂരപ്പ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് യെദ്യൂരപ്പ രാഹുലിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.
Samayam Malayalam bjp slams rahul gandhi for visiting temple after eating chicken
രാഹുല്‍ മാംസം കഴിച്ച് ക്ഷേത്രത്തിലെത്തിയെന്ന് ബിജെപി


യെദ്യൂരപ്പയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് രാഹുല്‍ രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിനു പിന്തുണയുമായെത്തി.

കുറച്ചുനാള്‍ മുന്‍പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ധര്‍മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രം സന്ദര്‍ശിച്ചത് മത്സ്യം ഭക്ഷിച്ച ശേഷമായിരുന്നുവെന്നും കോണ്‍ഗ്രസ് തുടര്‍ച്ചയായി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ ആരോപിച്ചു.

രാഹുലിനെ വിമര്‍ശിച്ച് ബി ജെ പി എം പി. പി സി മോഹനും രംഗത്തെത്തി. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മുസ്ലിം പള്ളികളിലും കയറുന്നതിനുമുന്‍പ് മാംസം ഭക്ഷിക്കുന്നതില്‍ തെറ്റില്ല. ഇതേ നിയമം ക്ഷേത്രങ്ങളിലും ബാധകമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ധാരണയെന്നും മോഹന്‍ പറഞ്ഞു.

നിയമ സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുളള രാഹുല്‍ ഗാന്ധിയുടെ നാലുദിവസത്തെ കര്‍ണാടകപര്യടനം ചൊവ്വാഴ്ച സമാപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്