അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യഫസൃല സൂചനകൾ ബിജെപിക്ക് അനുകൂലം. രാവിലെ എട്ട് മണിക്കാണ് 182 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ സൂചനകൾ പ്രകാരം ബിജെപി 122, കോൺഗ്രസ് 56, ആം ആദ്മി 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിട്ടുകൾക്കുള്ളിൽ തന്നെ ബിജെപി 10 സീറ്റുകളിൽ ലീഡ് നേടിയിരുന്നു. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ മാത്രമേ വ്യക്തമായ സൂചനകൾ ലഭിക്കുകയുള്ളൂ. പോസ്റ്റൽ വോട്ടുകളിലെ ട്രെൻഡ് തുടരുകയാണെങ്കിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായേക്കും. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ തുടരുമെന്നായിരുന്നു പ്രവചനങ്ങൾ.
Also Read : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഏഴാം ജയം നേടുമോ ബിജെപി
ഗുജറാത്തിൽ ബിജെപി ലീഡ് നില ഉയർത്തിക്കൊണ്ടിരിക്കുന്ന ട്രെൻഡാണ് ആദ്യനിമിഷം മുതൽ കാണുന്നത്. വോട്ടെണ്ണലിൻ്റെ അവസാന നിമിഷം വരെ ഈ ട്രെൻഡ് തുടർന്നാൽ തുടർച്ചയായ ഏഴാം തവണയും ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും.
ഹിമാചൽ പ്രദേശിൽ ആദ്യ സൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് കോൺഗ്രസ് 34 സീറ്റുകളിലും ബിജെപി 33 സീറ്റുകളിലും ലീഡ് ചെയ്യുന്നത്.
Also Read : ഹിമാചലിൽ പ്രവചനാതീതം, ഇഞ്ചോടിഞ്ച്; ഗുജറാത്തിൽ ബിജെപിക്ക് ലീഡ്
ഗുജറാത്തിൽ 182 മണ്ഡലങ്ങളാണ് ആകെയുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളും വിധിയെഴുതി. 1621 സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാച്ചിരിക്കുന്നത്. 1995 മുതൽ സംസ്ഥാനത്ത് ബിജെപിയാണ് ഭരണത്തിൽ. ഭരണ തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Also Read : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഏഴാം ജയം നേടുമോ ബിജെപി
ഗുജറാത്തിൽ ബിജെപി ലീഡ് നില ഉയർത്തിക്കൊണ്ടിരിക്കുന്ന ട്രെൻഡാണ് ആദ്യനിമിഷം മുതൽ കാണുന്നത്. വോട്ടെണ്ണലിൻ്റെ അവസാന നിമിഷം വരെ ഈ ട്രെൻഡ് തുടർന്നാൽ തുടർച്ചയായ ഏഴാം തവണയും ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും.
ഹിമാചൽ പ്രദേശിൽ ആദ്യ സൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് കോൺഗ്രസ് 34 സീറ്റുകളിലും ബിജെപി 33 സീറ്റുകളിലും ലീഡ് ചെയ്യുന്നത്.
Also Read : ഹിമാചലിൽ പ്രവചനാതീതം, ഇഞ്ചോടിഞ്ച്; ഗുജറാത്തിൽ ബിജെപിക്ക് ലീഡ്
ഗുജറാത്തിൽ 182 മണ്ഡലങ്ങളാണ് ആകെയുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളും വിധിയെഴുതി. 1621 സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാച്ചിരിക്കുന്നത്. 1995 മുതൽ സംസ്ഥാനത്ത് ബിജെപിയാണ് ഭരണത്തിൽ. ഭരണ തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി.