ന്യൂഡൽഹി: ബിജെപിയുടെ സ്ഥാപകദിനാഘോഷം ഇന്ന്. ബിജെപിയുടെ മുതിർന്ന നേതാക്കൾ നിലവിലെ നിലപാടുകൾക്കെതിരെ വിമർശനമുയർത്തുന്നതിനിടയിലാണ് സ്ഥാപകദിനാഘോഷ ദിനമെന്നതാണ് ശ്രദ്ധേയം. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവർക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചത് വലിയ വിമർശനമുയർത്തിയിരുന്നു. അമിത് ഷാ - മോദി കൂട്ടുകെട്ടിനെതിരെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി തന്റെ ബ്ലോഗിലൂടെ പരോക്ഷമായി വിമർശനമുയർത്തിയിരുന്നു. പാർട്ടിയെ എതിർക്കുന്നവരെ ദേശവിരുദ്ധരായി കാണുന്നതല്ല പാർട്ടിയുടെ രീതിയെന്നായിരുന്നു അദ്വാനിയുടെ ലേഖനത്തിൽ പരാമർശിച്ചിരുന്നത്.
മുരളീ മനോഹർ ജോഷി വാരണാസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, വാരാണസി അല്ലാതെ മറ്റൊരു മണ്ഡലമാണ് തനിക്ക് വേണ്ടതെന്ന നിലപാടിലാണ് ജോഷി എന്നാണ് സൂചന. ബിജെപി സീറ്റ് നിഷേധച്ചതിനെതിരെ ജോഷി കടുത്ത വിമർശനമുയർത്തിയിരുന്നു. അതിനിടെ, ബിജിഎപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പത്രിക തിങ്കളാഴ്‌ച പുറത്തിറക്കും.
മുരളീ മനോഹർ ജോഷി വാരണാസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, വാരാണസി അല്ലാതെ മറ്റൊരു മണ്ഡലമാണ് തനിക്ക് വേണ്ടതെന്ന നിലപാടിലാണ് ജോഷി എന്നാണ് സൂചന. ബിജെപി സീറ്റ് നിഷേധച്ചതിനെതിരെ ജോഷി കടുത്ത വിമർശനമുയർത്തിയിരുന്നു. അതിനിടെ, ബിജിഎപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പത്രിക തിങ്കളാഴ്‌ച പുറത്തിറക്കും.