കൊൽക്കത്ത: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്കെതിരെ കൊൽക്കത്ത സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പദയാത്ര നടത്താനൊരുങ്ങി ബിജെപി. രഥയാത്ര സംബന്ധിച്ച് കൊൽക്കത്ത ഹൈക്കോടതിയുടെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. രഥയാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്ന കൂച്ച്ബെഹാര്‍ ജില്ല സംഘര്‍ഷ സാധ്യതയുള്ള പ്രദേശമാണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂച്ച്ബെഹാറിലെ ജില്ലാപോലീസ് മേധാവിയും രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതായം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാ ജില്ലകളിലും പദയാത്ര നടത്താനുള്ള നീക്കത്തിലാണ് ബിജെപി. ജനുവദി ആദ്യവാരം മുതലാണ് പദയാത്രകള്‍ ആരംഭിക്കുക. ജനുവരി 9ന് ഹൈക്കോടതി രഥയാത്ര സംബന്ധിച്ച് അന്തിമവിധി പറയുന്നതുവരെ പദയാത്രയുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.
രഥയാത്ര സമാധാനപരമായിരിക്കുമെന്നും ഇത് സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കില്ലെന്നും ബിജെപി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപരിപാടികള്‍ നടത്തുന്നത് ഭരണഘടന അനുവദിച്ചിട്ടുള്ളതാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ബിജെപി വാദിച്ചു. എന്നാൽ നിരോധനം ഭരണപരമായ കാര്യമായതിനാൽ തുറന്ന കോടതിയിൽ വാദങ്ങള്‍ നിരത്താനാവില്ലെന്നും മുദ്രവെച്ച കവറിൽ വിവരങ്ങള്‍ നല്‍കാമെന്നുമാണ് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാ ജില്ലകളിലും പദയാത്ര നടത്താനുള്ള നീക്കത്തിലാണ് ബിജെപി. ജനുവദി ആദ്യവാരം മുതലാണ് പദയാത്രകള്‍ ആരംഭിക്കുക. ജനുവരി 9ന് ഹൈക്കോടതി രഥയാത്ര സംബന്ധിച്ച് അന്തിമവിധി പറയുന്നതുവരെ പദയാത്രയുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.
രഥയാത്ര സമാധാനപരമായിരിക്കുമെന്നും ഇത് സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കില്ലെന്നും ബിജെപി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപരിപാടികള്‍ നടത്തുന്നത് ഭരണഘടന അനുവദിച്ചിട്ടുള്ളതാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ബിജെപി വാദിച്ചു. എന്നാൽ നിരോധനം ഭരണപരമായ കാര്യമായതിനാൽ തുറന്ന കോടതിയിൽ വാദങ്ങള്‍ നിരത്താനാവില്ലെന്നും മുദ്രവെച്ച കവറിൽ വിവരങ്ങള്‍ നല്‍കാമെന്നുമാണ് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചത്.