ആപ്പ്ജില്ല

'ബംഗാളിൽ ബിജെപി ഭരണം പിടിക്കും'; മോദിക്ക് ഒരു അവസരം കൂടി നൽകണമെന്ന് അമിത് ഷാ

മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ സർക്കാരിനെതിരെ ആഞ്ഞടിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാകും ബിജെപിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു

Samayam Malayalam 6 Nov 2020, 8:56 pm
കൊൽക്കത്ത: ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം കൂടി നൽകണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിലേറിയാൽ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ചതാക്കി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam അമിത് ഷാ. Photo: TOI
അമിത് ഷാ. Photo: TOI


Also read: കൊവിഡ്: ജനിതക വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ; കൊന്നൊടുക്കുന്നത് 17 ദശലക്ഷം മിങ്കുകളെ

ബംഗാളിലെ ജനങ്ങൾ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനും അവസരം നൽകി. ബിജെപിക്ക് ഒരു അവസരം നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. 2010ൽ ബംഗാളിലെ ജനങ്ങൾ മമത ബാനർജിക്ക് ഭരണം നൽകി. എന്നാൽ അവർ നൽകിയ വാഗ്‌ദാനങ്ങൾ പാഴായിപ്പോയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അമിത് ഷാ പരിഹസിച്ചു.

സംസ്ഥാനത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. കൊവിഡ്-19 പ്രതിസന്ധി രൂക്ഷമായപ്പോഴും സംസ്ഥാനത്തെ ഞെട്ടിച്ച പ്രളയം ഉണ്ടായപ്പോഴും അഴിമതി നടത്താതിരിക്കാൻ സർക്കാർ ശ്രമിച്ചില്ല. മമതാ ബാനര്‍ജിയുടെ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം മോശം നിലയിൽ തുടരുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ പ്രവർത്തകരെ കൊലപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് ഒന്നാമതാണ് പശ്ചിമ ബംഗാൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 100 ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങൾക്കെതിരെ എന്ത് നടപടിയാണ് ഈ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

Also Read: കൊവിഡ് പരിശോധനകളില്‍ ഏതാണ് മികച്ചത്? അറിയേണ്ടതെല്ലാം

വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 200ൽ അധികം സീറ്റുകൾ നേടി ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന സംസ്ഥാനത്തെ ജനങ്ങൾ ഇനിയും അതാവർത്തിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാകും ബിജെപിയുടെ വിജയമെന്നും അമിത് ഷാ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്