കൊല്‍ക്കത്ത: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫിസും പതാകയും കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്. Also Read: ശബരിമല ചർച്ചയാകില്ല, കുടിവെള്ള പ്രശ്നം പോലും പരിഹരിക്കാൻ ശബരീനാഥന് കഴിഞ്ഞില്ലെന്ന് ജി.സ്റ്റീഫൻ; അഭിമുഖം കാണാം
'ജയ് ശ്രീ റാം', 'വന്ദേ മാതരം' എന്ന് ആക്രോശിച്ചു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി കസേരകളും മേശകളും ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. പാര്‍ട്ടിയിലെ മറ്റ് പ്രവര്‍ത്തകര്‍ പ്രകോപിതരായ പ്രവര്‍ത്തകരെ തടയുന്നതായി വീഡിയോയുടെ അവസാനം കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം പേരും പ്രതിഷേധം കണ്ടുനില്‍ക്കുകയായിരുന്നു.
മാള്‍ഡയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നിയോഗിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്താരയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു മാസം മുമ്പാണ് തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടത്. ആ ംസമയത്ത് ഗോപാല്‍ ചന്ദ് സാഹയെ മാള്‍ഡയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.
നിലവില്‍ കോണ്‍ഗ്രസിനാണ് പ്രാതിനിധ്യം ഉള്ളത്. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മാള്‍ഡയിലെ 12 സീറ്റുകളില്‍ 7 ലും കോണ്‍ഗ്രസിനോട് ഒപ്പമായിരുന്നു വിജയം. ഇതേതുടര്‍ന്ന് രണ്ടാഴ്ച മുമ്പ് പാര്‍ട്ടി ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
Also Read: ബിജെപിക്ക് അസാധ്യമായ സാധ്യത; സെക്രട്ടറിയേറ്റും, തമ്പാനൂരും ഉള്‍പ്പെടുന്ന പ്രദേശത്ത് വികസന മുരടിപ്പെന്നും നടൻ കൃഷ്ണകുമാർ, അഭിമുഖം കാണാം
294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 നാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഏപ്രില്‍ 29 നാണ് അവസാനിക്കുന്നത്. മെയ് 2 ന് വോട്ടെണ്ണല്‍ നടക്കും.
'ജയ് ശ്രീ റാം', 'വന്ദേ മാതരം' എന്ന് ആക്രോശിച്ചു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി കസേരകളും മേശകളും ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. പാര്‍ട്ടിയിലെ മറ്റ് പ്രവര്‍ത്തകര്‍ പ്രകോപിതരായ പ്രവര്‍ത്തകരെ തടയുന്നതായി വീഡിയോയുടെ അവസാനം കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം പേരും പ്രതിഷേധം കണ്ടുനില്‍ക്കുകയായിരുന്നു.
മാള്‍ഡയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നിയോഗിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്താരയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു മാസം മുമ്പാണ് തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടത്. ആ ംസമയത്ത് ഗോപാല്‍ ചന്ദ് സാഹയെ മാള്‍ഡയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.
നിലവില്‍ കോണ്‍ഗ്രസിനാണ് പ്രാതിനിധ്യം ഉള്ളത്. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മാള്‍ഡയിലെ 12 സീറ്റുകളില്‍ 7 ലും കോണ്‍ഗ്രസിനോട് ഒപ്പമായിരുന്നു വിജയം. ഇതേതുടര്‍ന്ന് രണ്ടാഴ്ച മുമ്പ് പാര്‍ട്ടി ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
Also Read: ബിജെപിക്ക് അസാധ്യമായ സാധ്യത; സെക്രട്ടറിയേറ്റും, തമ്പാനൂരും ഉള്‍പ്പെടുന്ന പ്രദേശത്ത് വികസന മുരടിപ്പെന്നും നടൻ കൃഷ്ണകുമാർ, അഭിമുഖം കാണാം
294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 നാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഏപ്രില്‍ 29 നാണ് അവസാനിക്കുന്നത്. മെയ് 2 ന് വോട്ടെണ്ണല്‍ നടക്കും.