ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മമത ബാനർജിയോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടലും മമത ബാനര്‍ജിയുടെ തലയും കൂട്ടിച്ചേര്‍ത്ത ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിൻ്റെ പരാതിയിൽ പ്രിയങ്ക ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രിയങ്ക സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന മെറ്റ് ഗാലയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെത്തിയ വേഷത്തിനൊപ്പമാണ് മമതയുടെ തല വെട്ടിച്ചേര്‍ത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തെ നിഷേധിച്ച് കൊണ്ടാവരുതെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന മെറ്റ് ഗാലയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെത്തിയ വേഷത്തിനൊപ്പമാണ് മമതയുടെ തല വെട്ടിച്ചേര്‍ത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തെ നിഷേധിച്ച് കൊണ്ടാവരുതെന്ന് കോടതി പറഞ്ഞു.