മുംബൈ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെ മുംബൈ നഗരത്തിൽ ബിജെപി പ്രവര്‍ത്തകരും ശിവസനേ പ്രവര്‍ത്തകരും ഏറ്റുമുട്ടി. അയോധ്യ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രത്തിൽ വന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. സംഘര്‍ഷം തുടങ്ങിയതോടെ പോലീസെത്തി ഇരുവിഭാഗത്തെയും പ്രവര്‍ത്തകരെ സ്ഥലത്തു നിന്നു നീക്കി. അതേസമയം, പ്രതിഷേധത്തിനിടെ ഒരു വനിതാ പ്രവര്‍ത്തകയ്ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതായി ബിജപി ആരോപിച്ചു. ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; മരണങ്ങൾ കുറയുന്നു
ദാദാറിലെ ശിവസേന ഭവൻ ലക്ഷ്യമാക്കി ബിജെപി യുവമോര്‍ച്ച നടത്തിയ പ്രതിഷേധ റാലിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. അയോധ്യ ക്ഷേത്രനിര്മാണവുമയി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ശിവസേന മുഖപത്രത്തിലെ പരാമര്‍ശങ്ങളിലായിരുന്നു ബിജെപിയുടെ പരാമര്‍ശം. ഈ ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് മുൻപ് നിഷേധിച്ചിരുന്നു.
സംഘര്‍ഷം അവസാനിപ്പിക്കാനായി നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ശിവസേനയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തതിനെ മുൻപ് അനുകൂലിച്ചിരുന്ന ശിവസേനയുടെ ദൈവങ്ങള്‍ ഇപ്പോള്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് ബിജെപി എംഎൽഎ പരിഹസിച്ചു.
Also Read: 'കൊടകര കുഴൽപ്പണം ബിജെപിയുടേത്'; പണം കവർന്നത് അതേ പാർട്ടിയുടെ പ്രവർത്തകർ പറഞ്ഞിട്ടെന്ന് പ്രതികളുടെ മൊഴി
അതേസമയം, ബിജെപി പ്രതിഷേധ റാലി പാര്‍ട്ടി ആസ്ഥാനം ലക്ഷ്യമാക്കിയാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും മന്ദിരം നശിപ്പിക്കാതിരിക്കാൻ പ്രവര്‍ത്തകരെ തടയുകയായിരുന്നുവെന്നുമാണ് ശിവസേന എംഎൽഎ സാദാ സര്‍വങ്കര്‍ പ്രതികരിച്ചത്. അതേസമയം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ നോക്കി നിൽക്കുകയായിരുന്നുവെന്നുമാണ് ബിജെപി ആരോപണം.
സംഭവത്തിൽ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും നിയമവിരുദ്ധമായി കൂട്ടം ചേര്‍ന്നതിനും ആക്രമണം നടത്തിയതിനുമാണ് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; മരണങ്ങൾ കുറയുന്നു
ദാദാറിലെ ശിവസേന ഭവൻ ലക്ഷ്യമാക്കി ബിജെപി യുവമോര്‍ച്ച നടത്തിയ പ്രതിഷേധ റാലിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. അയോധ്യ ക്ഷേത്രനിര്മാണവുമയി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ശിവസേന മുഖപത്രത്തിലെ പരാമര്‍ശങ്ങളിലായിരുന്നു ബിജെപിയുടെ പരാമര്‍ശം. ഈ ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് മുൻപ് നിഷേധിച്ചിരുന്നു.
സംഘര്‍ഷം അവസാനിപ്പിക്കാനായി നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ശിവസേനയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തതിനെ മുൻപ് അനുകൂലിച്ചിരുന്ന ശിവസേനയുടെ ദൈവങ്ങള്‍ ഇപ്പോള്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് ബിജെപി എംഎൽഎ പരിഹസിച്ചു.
Also Read: 'കൊടകര കുഴൽപ്പണം ബിജെപിയുടേത്'; പണം കവർന്നത് അതേ പാർട്ടിയുടെ പ്രവർത്തകർ പറഞ്ഞിട്ടെന്ന് പ്രതികളുടെ മൊഴി
അതേസമയം, ബിജെപി പ്രതിഷേധ റാലി പാര്‍ട്ടി ആസ്ഥാനം ലക്ഷ്യമാക്കിയാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും മന്ദിരം നശിപ്പിക്കാതിരിക്കാൻ പ്രവര്‍ത്തകരെ തടയുകയായിരുന്നുവെന്നുമാണ് ശിവസേന എംഎൽഎ സാദാ സര്‍വങ്കര്‍ പ്രതികരിച്ചത്. അതേസമയം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ നോക്കി നിൽക്കുകയായിരുന്നുവെന്നുമാണ് ബിജെപി ആരോപണം.
സംഭവത്തിൽ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും നിയമവിരുദ്ധമായി കൂട്ടം ചേര്‍ന്നതിനും ആക്രമണം നടത്തിയതിനുമാണ് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.