കൊൽക്കത്ത: കൊക്കൈനുമായി യുവമോർച്ചയുടെ രണ്ട് പ്രവർത്തകർ പിടിയിൽ. യുവമോർച്ച നേതാവായ പമേല ഗോസ്വാമി (23, ഇവരുടെ 'ബിസിനസ് പങ്കാളി' പ്രബീർ കുമാർ ദേ (38) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ന്യൂ അലിപോറിലെ കോഫി ഹൗസിന് സമീപത്ത് വെച്ചാണ് കൊക്കൈനുമായി ഇരുവരും പിടിയിലാകുന്നത്.യുവമോർച്ചയുടെ ജനറൽ സെക്രട്ടറിയാണ് ഇവർ. പമേല ഗോസ്വാമിയിൽ നിന്ന് 90 ഗ്രാം കൊക്കൈൻ കണ്ടെത്തിയതായും വിപണിയിൽ ഇതിന് 10ലക്ഷം രൂപ വിലമതിക്കുമെന്നും പോലീസ് പറഞ്ഞു. വലിയൊരു ലഹരി കടത്ത് സംഘത്തിന്‍റെ ഭാഗമാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം പമേലയെ അറസ്റ്റ് ചെയ്തത് ആസൂത്രിതമായാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.
തങ്ങൾക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഡിസി സുധീർ കുമാർ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പമേലയുടെ കാറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത് .ന്യൂ അലിപോരിലെ കോഫി ഹൗസിൽ പമേലയും പ്രബീറും പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നെന്നും തങ്ങൾ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ സംഭവം ഗൂഢാലോചനയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ബിജെപി എംപി ലോകേത് ചാറ്റർജി ആവശ്യപ്പെട്ടു. നിരവധി ബിജെപി പ്രവർത്തകർക്കെതിരെ സംസ്ഥാന സർക്കാർ 'കഞ്ചാവ് കേസുകൾ' കെട്ടിച്ചമച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഡിസി സുധീർ കുമാർ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പമേലയുടെ കാറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത് .ന്യൂ അലിപോരിലെ കോഫി ഹൗസിൽ പമേലയും പ്രബീറും പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നെന്നും തങ്ങൾ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ സംഭവം ഗൂഢാലോചനയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ബിജെപി എംപി ലോകേത് ചാറ്റർജി ആവശ്യപ്പെട്ടു. നിരവധി ബിജെപി പ്രവർത്തകർക്കെതിരെ സംസ്ഥാന സർക്കാർ 'കഞ്ചാവ് കേസുകൾ' കെട്ടിച്ചമച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.